മഞ്ചേശ്വരത്ത് ചങ്കിടിച്ച് മുന്നണികൾ
text_fieldsകാസർകോട്: ശക്തമായ ത്രികോണമത്സരം നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ചങ്കിടിച്ച് മുന ്നണികൾ. 10,000 വോട്ടിെൻറ ഭൂരിപക്ഷം യു.ഡി.എഫ് അവകാശപ്പെടുന്നുവെങ്കിലും കണക്കെടുപ്പി ൽ അത്രയൊന്നും പ്രതീക്ഷവെക്കുന്നില്ല. എങ്കിലും, ജയം ഉറപ്പാണെന്ന് മുന്നണിനേതൃത്വം വി ലയിരുത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ബൂത്ത്തല മുൻതൂക്കം യു.ഡി.എഫ് കേന്ദ്രങ്ങളിൽ പലയിടത്തും ലഭിച്ചിട്ടില്ല. മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് പോളിങ് കുറഞ്ഞത്. കുമ്പളയിൽ 156 മുതൽ 160വരെയുള്ള ബൂത്തുകൾ യു.ഡി.എഫിേൻറതാണ്. ഇവിടങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ശതമാനം പോളിങ്ങിെൻറ കുറവുണ്ട്. വോട്ടുകൾ തള്ളിയതാണ് കാരണമെന്നും പറയുന്നുണ്ട്.
എൽ.ഡി.എഫ്, ബി.ജെ.പി ശക്തികേന്ദ്രങ്ങളായ എൻമകജെ പഞ്ചായത്തിലാണ് കനത്ത പോളിങ് നടന്നത്. എൻമകജെയിൽ 197, 198 ബൂത്തുകളിൽ 8.92 ശതമാനം വോട്ട് വർധനയുണ്ട്. പെർള ടൗൺ ബൂത്തിലും പോളിങ് വർധിച്ചിട്ടുണ്ട്. എൽ.ഡി.എഫിെൻറ കണക്കുപ്രകാരം പ്രതീക്ഷിച്ച വോട്ടുകൾ ലഭ്യമായില്ല എന്ന വിവരമാണുള്ളത്. 40,000ന് മുകളിൽ വോട്ട് ലഭിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു. യു.ഡി.എഫിെൻറ വോട്ട് 60,000ന് മുകളിലെത്തുമെന്ന സൂചനയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നത്.
എൻമകജെ, വോർക്കാടി, മീഞ്ചെ, പുത്തിഗെ, പൈവളിഗെ എന്നിവിടങ്ങളിലാണ് ബി.ജെ.പിയുടെ പ്രചാരണം കേന്ദ്രീകരിച്ചിരുന്നത്. കവുങ്ങ് കർഷകരുടെ മേഖലയായ ഇവിടെ മംഗളൂരു അടക്ക സഹകരണ സംഘമായ കാംപ്കോയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ വ്യാപക പ്രചാരണത്തിനിറങ്ങിയിരുന്നു. ഇൗ മേഖലയിൽ ബി.ജെ.പിക്ക് വോട്ട് വർധിക്കാൻ ഇടയുണ്ട്. മണ്ഡലത്തിന് പുറത്തുള്ള ഇടതുപ്രവർത്തകരുടെ വരവ് മണ്ഡലത്തിൽ ഗുണംചെയ്തില്ല. യു.ഡി.എഫും ബി.ജെ.പിയും തുളു, കന്നട നേതാക്കളെ കൊണ്ടുവന്നപ്പോൾ എൽ.ഡി.എഫിന് അതിെൻറ സാധ്യത കുറഞ്ഞു. പ്രചാരണത്തിൽ ആളുണ്ടായിരുന്നുവെങ്കിലും വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഇടതുപക്ഷത്തിന് ആൾക്ഷാമം നേരിട്ടതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.