കേരളത്തിലെ തോൽവി മുമ്പുണ്ടായ വോട്ടിങ് രീതിക്ക് അനുസൃതം –സി.പി.എം മുഖപത്രം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ കേരളത്തിലെ കനത്ത തോൽവി മ ുമ്പുണ്ടായിട്ടുള്ള വോട്ടിങ് രീതിക്ക് അനുസൃതമെന്ന് ന്യായീകരിച്ച് സി.പി.എമ്മി െൻറ ദേശീയ സൈദ്ധാന്തിക മുഖപത്രം ‘പീപിൾസ് ഡെമോക്രസി’. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എഡിറ്ററായ പ്രസിദ്ധീകരണത്തിെൻറ എഡിറ്റോറിയലിലാണ് ഇൗ ന്യായീകരണം. ത്രി പുരയിലെ ഇടതുമുന്നണിയുടെ പരാജയം തെരഞ്ഞെടുപ്പ് അട്ടിമറിക്കലിെൻറ ഫലമാണെന്നും പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ വിജയത്തിന് ഏക ഉത്തരവാദി മമതാ ബാനർജിയാണെന്നും വ്യക്തമാക്കുന്നു.
എന്നാൽ, ഇൗ മൂന്ന് സംസ്ഥാനങ്ങളിലും സി.പി.എമ്മിെൻറയും ഇടതുമുന്നണിയുടെയും വോട്ടുകളിൽ ഉണ്ടായ വലിയ കുറവ് ഉത്കണ്ഠ ഉയർത്തുന്ന വിഷയമാണ്. കേരളത്തിൽ നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതികളിൽ വ്യത്യാസമുണ്ടെന്ന ചരിത്രമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുകളിലേതിെനക്കാൾ എൽ.ഡി.എഫിന് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്.
1977ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വടക്കേ ഇന്ത്യയിൽ കടപുഴകിയപ്പോൾ കേരളത്തിൽ വലിയ വിജയം നേടി. എന്നാൽ, 1980 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. 1984ൽ എൽ.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് ജയിച്ചത്. എന്നാൽ, 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ ജയം ഉണ്ടായി.
കേരളത്തിലെ എൽ.ഡി.എഫിന് ബഹുജന അടിത്തറയും ശക്തമായ കേഡർനിരയുമുണ്ട്. കൂടാതെ ജനങ്ങളിൽനിന്ന് അനുകൂല പ്രതികരണം ഉണ്ടാക്കിയ സാമൂഹിക-സാമ്പത്തിക നയമുള്ള എൽ.ഡി.എഫ് സർക്കാറാണ് ഭരിക്കുന്നത്’ എന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.