Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പിയിലെ...

ബി.ജെ.പിയിലെ പൊട്ടിത്തെറി; രവീശതന്ത്രി മെരുങ്ങിയില്ല

text_fields
bookmark_border
ബി.ജെ.പിയിലെ പൊട്ടിത്തെറി; രവീശതന്ത്രി മെരുങ്ങിയില്ല
cancel

ജില്ല പ്രസിഡൻറിെൻറ സ്ഥാനാരോഹണ ചടങ്ങ് തന്ത്രി ബഹിഷ്കരിച്ചു
കാസർ കോട്: ബി.ജെ.പി ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ. ശ്രീകാന്തിെൻറ സ്ഥാന ാരോഹണ ചടങ്ങ് പാർട്ടിയോട് ഉടക്കി നിൽക്കുന്ന രവീശ തന്ത്രി കുണ്ടാർ ബഹിഷ്കരിച്ചു. ബുധനാഴ്ച വൈകീട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം അനുനയ ശ്രമം നടത്തിയെങ്കിലും വിജയിച ്ചില്ല.

സ്ഥാനാരോഹണ പരിപാടിയിൽ ബി.ജെ.പിയിലെ ജനാധിപത്യത്തെകുറിച്ച് പറഞ് ഞ കേന്ദ്രമന്ത്രി വി. മുരളീധരൻ തന്ത്രിക്ക് പരോക്ഷമായി താക്കീതും നൽകി. പാർട്ടി ഒരു തീ രുമാനമെടുത്താൽ അത് അനുസരിക്കുന്നതാണ് പ്രവർത്തകർ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പിയിൽ ആർക്കും പ്രസിഡൻറാകാം. ദീർഘകാലം പ്രവർത്തിച്ചവർ പോലും ഇവിടെയുണ്ട്. പ്രവർത്തന പാരമ്പര്യം കുറഞ്ഞ തന്ത്രിയെ പരോക്ഷമായി മന്ത്രി വിമർശിച്ചു.

ഉടക്കിയത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി
ബി.ജെ.പി ജില്ല പ്രസിഡൻറ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന തന്ത്രി അവസാന നിമിഷം തട്ടിയതിൽ പ്രകോപിതനാണ്. കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റതിനെ തുടർന്ന് ജില്ല പ്രസിഡൻറുമാരെ പ്രഖ്യാപിച്ചതിലാണ് തന്ത്രിയുടെ മോഹം പൊലിഞ്ഞത്. താൻ പൊതുപ്രവർത്തനം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച തന്ത്രി പിന്നിട് ബി.ജെ.പി നേതൃത്വവുമായി ബന്ധെപ്പട്ടിട്ടില്ല.

ഹിന്ദു െഎക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറായിരിക്കെയാണ് രവീശതന്ത്രി കുണ്ടാർ എൻ.എ. നെല്ലിക്കുന്നിനെതിരെ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇൗ കാലം കെ. സുരേന്ദ്രൻ, മുരളീധരൻ പക്ഷത്തായിരുന്നു. തുടർന്ന് ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തന്ത്രി സ്ഥാനാർഥിയായി.

മത്സരത്തിൽ തന്ത്രിയുടെ പ്രകടനം പതറി. രണ്ടു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് 2014ലെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ സുരേന്ദ്രൻ പക്ഷം തന്ത്രിയെ കൈവിട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ തന്ത്രിയെ സ്ഥാനാർഥിയാക്കുന്നതിനെ ജില്ല നേതൃത്വവും സുരേന്ദ്രൻ പക്ഷവും എതിർത്തിരുന്നു. എന്നാൽ, പി.എസ്. ശ്രീധരൻ പിള്ള പ്രസിഡൻറായ സംസ്ഥാന കമ്മിറ്റിയിൽ സംഘടന സെക്രട്ടറിയും കാസർകോട്ടുകാരനുമായ കെ.എൽ. ഗണേഷ് തന്ത്രിക്ക് പരിഗണന നൽകി സ്ഥാനാർഥിയാക്കുകയും ചെയ്തു.

കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറായതോടെ ചിത്രം മാറി. സുരേന്ദ്രെൻറ അടുത്തയാളായ അഡ്വ. കെ. ശ്രീകാന്തിനെ ജില്ല പ്രസഡൻറായി നിലനിർത്തിയപ്പോൾ തന്ത്രി ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗമായി ഒതുങ്ങി. സംസ്ഥാന കമ്മിറ്റിയംഗത്തിന് ബി.ജെ.പിയുടെ പ്രധാന സീറ്റുകളിൽ മൂന്നുതവണ മത്സരിക്കാൻ പരിഗണ ലഭിച്ചയാളാണ് രവീശതന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
അദ്ദേഹം പാർട്ടിയെ അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJPraveesha thanthri
News Summary - bjp inter conflict raveesha thanthri
Next Story