നീതിക്കു വേണ്ടിയുള്ള പോരാട്ടം
text_fieldsഅയോധ്യയിൽ ബാബരി മസ്ജിദ് നൂറ്റാണ്ടുകളായി നിലനിന്ന സ്ഥലം കേവ ലം വിശ്വാസത്തിെൻറ പേരിൽ ഹിന്ദുപക്ഷത്തിന് നൽകിക്കൊണ്ടും സ്ഥലം ത ങ്ങളുടേതാണെന്ന് പ്രാമാണികമായി തെളിയിക്കാൻ ശ്രമിച്ച മുസ്ലിം പക് ഷത്തിന് മറ്റെവിടെയെങ്കിലും ഉചിതമായ സ്ഥലത്ത് അഞ്ചേക്കർ ഭൂമി അന ുവദിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി മത സമുദായകക്ഷി ഭേദെമ ന്യേ പൊതുവെ സ്വാഗതം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്തതായാണ് വിധി പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ ദേശവ്യാപകമായി സൃഷ്ടിക്കപ്പെട്ട പ്രതീതി. പതിറ്റാണ്ടുകളായി രാജ്യത്തിെൻറ ഉറക്കംകെടുത്തുകയും നിരന്തര സംഘർഷങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തുവന്ന ഒരു മഹാ സമസ്യക്ക് ഇതോടെ അന്തിമ പരിഹാരമായി എന്ന ആശ്വാസമാണ് പൊതുവെ ദൃശ്യമായത്.
പക്ഷേ, ദിവസങ്ങൾ പിന്നിടുംതോറും പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ തീർപ്പ് ന്യായയുക്തമോ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയതോ അല്ലെന്ന നിരീക്ഷണവും അഭിപ്രായവും ശക്തിപ്പെട്ടുവരുകയാണ്. യു.പി സെൻട്രൽ സുന്നി വഖഫ് ബോർഡാണ് കേസിലെ പ്രധാന മുസ്ലിം കക്ഷിയെങ്കിലും യഥാർഥത്തിൽ ദേശീയാടിസ്ഥാനത്തിൽ മുസ്ലിം പ്രാതിനിധ്യമുള്ളതും കേസിനെ സർവവിധേനയും സഹായിച്ചതുമായ ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിെൻറ നിർണായക യോഗം കോടതിവിധി തീർത്തും അനീതിപരമായതിനാൽ അതിെനതിരെ പുനഃപരിശോധന ഹരജി നൽകുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ലഖ്നോവിലെ പ്രസിദ്ധ ഇസ്ലാമിക കലാശാലയായ നദ്വത്തുൽ ഉലമായിലാണ് വ്യക്തിനിയമ ബോർഡിെൻറ യോഗം വിളിച്ചുചേർത്തിരുന്നതെങ്കിലും യോഗി ആദിത്യനാഥ് സർക്കാറിെൻറ നിരോധനാജ്ഞമൂലം ലഖ്നോവിലെത്തന്നെ മറ്റൊരു കോളജിലേക്ക് അത് മാറ്റേണ്ടിവന്നു.
1949 ഡിസംബർ 22ന് രാത്രി ശ്രീരാമ വിഗ്രഹം പുറത്തുനിന്ന് കടത്തിക്കൊണ്ടുവന്ന് അന്യായമായി പള്ളിക്കുള്ളിൽ സ്ഥാപിതമായതാണെന്ന സത്യം അംഗീകരിച്ച കോടതി അേത വിഗ്രഹത്തെ കക്ഷി ചേർത്ത്, പള്ളി പൊളിച്ചതിൽ പങ്കാളികളായവർക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിലെ അന്യായവും അനീതിയുമാണ് വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടിയത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് ഗുരുതരമായ നിയമലംഘനമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ചുതന്നെ ആക്രമികൾക്ക് മസ്ജിദിെൻറ സ്ഥലം വിട്ടുകൊടുക്കുന്നതിലെ നീതികേടും ബോർഡ് തുറന്നുകാട്ടുന്നു. കേവലം വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ ഭൂമിത്തർക്കം പരിഹരിക്കാനാവില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയതാണ്; വിധി വന്നപ്പോഴാകട്ടെ പ്രസ്തുത സ്ഥലം രാമജന്മഭൂമിയാണെന്നു വിശ്വസിക്കുന്നവർക്ക് അത് വിട്ടുകൊടുക്കാൻ തീരുമാനിച്ചതിലെ യുക്തിഭംഗവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത് മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ മാത്രം നിരീക്ഷണമോ അഭിപ്രായമോ അല്ല. ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ മുതലായ മുസ്ലിം സംഘടനകളുടെയും പാർട്ടികളുടെയും മാത്രം നിലപാടുമല്ല. കോടതിവിധി രാഷ്ട്രീയമായി ശരിയാണെങ്കിലും നിയമപരമായി തെറ്റാണെന്ന അഭിപ്രായമാണ് മുൻ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് പി.ബി. സാവന്തിന്. ‘തെറ്റുകൾ നിറഞ്ഞ ഈ സുപ്രീംകോടതി വിധി’ മുസ്ലിംകൾ സ്വീകരിക്കണമെന്നാണ് മുൻ ബി.െജ.പി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹയുടെ ആഹ്വാനം. മുൻ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് മാർകണ്ഡേയ കട്ജു കൂടുതൽ രൂക്ഷമായിത്തന്നെ വിധിയെ കടന്നാക്രമിച്ചിരിക്കുന്നു.
ധാരാളം നിയമജ്ഞരുടെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരുടെയും ഭിന്നാഭിപ്രായങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ സമ്മേളിച്ച സി.പി.എം പോളിറ്റ്ബ്യൂറോ വിധിയിൽ നീതി പൂർണമായി നടപ്പിലായില്ലെന്നും വസ്തുതകൾക്കല്ല, വിശ്വാസത്തിനാണ് വിധിയിൽ മേൽെക്കെ ലഭിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സുപ്രധാന അപാകത്തിലേക്കുകൂടി പോളിറ്റ്ബ്യൂറോ ശ്രദ്ധക്ഷണിക്കുന്നുണ്ട്. രാജ്യത്ത് 1947 ആഗസ്റ്റ് 15ന് നിലനിന്ന സ്ഥിതിയിൽനിന്ന് ആരാധനാലയങ്ങളെ മാറ്റിമറിക്കരുതെന്ന 1991ലെ ആരാധനാലയ നിയമം കോടതി ഉയർത്തിപ്പിടിക്കവെത്തന്നെ, കാശിയിലും മഥുരയിലും ഭാവിയിൽ തർക്കങ്ങൾ ഉയർന്നുവരുന്നതിനുള്ള സാധ്യത ഇല്ലാതാക്കാൻ തയാറാവാതിരുന്നതിലെ നീതികേടിലേക്ക് വിരൽചൂണ്ടിയതാണത്. ഇതെല്ലാം കണക്കിലെടുക്കുേമ്പാൾ മുസ്ലിംകൾ ഇനി മിണ്ടരുതെന്ന ചിലരുടെ മുന്നറിയിപ്പും കോടതിവിധി അപ്പടി അംഗീകരിച്ചുകൊള്ളണമെന്ന ശാഠ്യവും ന്യായീകരിക്കാനാവില്ലെന്ന് വ്യക്തം.
റിവ്യൂഹരജി, നിയമം അനുശാസിക്കുന്ന തിരുത്തൽവഴി തന്നെയാണ്. അതാരാണ് ഫയൽ ചെയ്യുക, േകാടതി അത് സ്വീകരിക്കുമോ, സ്വീകരിച്ചാലും ഇതേ ബെഞ്ചിലാണ് അത് വീണ്ടും വരുക എന്നതുകൊണ്ട് തിരുത്തോ മാറ്റേമാ പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടോ എന്നീ ചോദ്യങ്ങൾ ഉയരുന്നത് അവഗണിക്കുന്നില്ല. വരുംദിവസങ്ങളാണ് ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി തരേണ്ടത്. പക്ഷേ, ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവസാനത്തെ വഴിയും തങ്ങൾ തേടി എന്നും, അനീതി തിരുത്തപ്പെട്ടില്ലെങ്കിൽപോലും തങ്ങൾ നീതിക്കുവേണ്ടിയാണ് പൊരുതിയതെന്നും വരുംതലമുറകളെ ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലോ. ഭരണഘടനാപരമായ ബാധ്യതകൾക്കും നിയമവാഴ്ചക്കും പുല്ലുവില കൽപിക്കപ്പെടുന്ന സാഹചര്യം രാജ്യത്ത് ഉരുണ്ടുകൂടവെ അത് രണ്ടിനും സർവോപരി പ്രാധാന്യം കൽപിക്കുന്നവർക്ക് നിരാശയോ പിന്മാറ്റമോ കീഴടങ്ങലോ വിധിക്കപ്പെട്ടതല്ല. ഹിംസയും ബലപ്രയോഗവും അവരുടെ വഴിയുമല്ല. പരമാവധി ശക്തിയിൽ, യോജിക്കുന്ന എല്ലാവരെയും കൂട്ടുപിടിച്ച് ജനാധിപത്യ മാർഗേണ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെയാണ് രക്ഷാമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.