കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജന് (81) കോഴിക്കോടിെൻറ അന്തിമോപചാരം. പന്നിയങ്കര മാനാരി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തിരുവണ്ണൂരിലെ 'സാനഡു' വീട്ടിൽ ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. കൊല്ലത്ത് ജനിച്ച പുനലൂർ രാജൻ 1963ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായാണ് കോഴിക്കോട്ടെത്തുന്നത്. പിന്നീട് കോഴിക്കോടിെൻറ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കാമറയും നെഞ്ചോടുചേർത്ത് നിറസാന്നിധ്യമായി. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ എണ്ണമറ്റ അപൂർവ ചിത്രങ്ങൾ പകർത്തിയിരുന്നു. എം.ടിയുടെ കാലം, ബഷീർ: ഛായയും ഓർമയും എന്നീ പുസ്തകങ്ങളെഴുതി. പ്രശസ്തമായ സോവിയറ്റ്ലാൻഡ്-നെഹ്റു അവാർഡ് നേടിയിട്ടുണ്ട്. 1994ലാണ് സർവിസിൽനിന്ന് വിരമിച്ചത്. ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ് റിട്ട. പ്രധാനാധ്യാപിക തങ്കമണിയാണ് ഭാര്യ. മക്കൾ: ഡോ. ഫിറോസ് രാജൻ (കോയമ്പത്തൂർ കോവൈ മെഡിക്കൽ സെൻറർ കാൻസർ സർജൻ), ഡോ. പോപ്പി രാജൻ (ക്വലാലംപൂർ മെഡിക്കൽ കോളജ്). മരുമക്കൾ: സുജാത (മോളിക്യുലാർ ബയോളജിസ്റ്റ്), സുനിൽ (ചാർട്ടേഡ് അക്കൗണ്ടൻറ്).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 6:57 PM GMT Updated On
date_range 2020-08-17T00:30:04+05:30പുനലൂർ രാജന് വിട
text_fieldsNext Story