Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2014 2:52 PM GMT Updated On
date_range 4 April 2014 2:52 PM GMTവിഴിഞ്ഞം പദ്ധതി: വാഗ്ദാനങ്ങള്‍ക്ക് കുറവില്ല; നടപടി കടലാസില്‍മാത്രം
text_fieldsbookmark_border
വിഴിഞ്ഞം: പാര്‍ലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോവളം മണ്ഡലത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പലതവണ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന സ്വപ്നപദ്ധതിയുടെ പേരില്‍ വോട്ട് തേടിയിട്ടുണ്ട്. എന്നാല്‍, പദ്ധതി യാഥാര്‍ഥ്യമായിക്കാണാനുള്ള ഭാഗ്യം ജനങ്ങള്‍ക്ക് ഇനിയും അകലെയാണ്. പദ്ധതിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമാകുന്നു. നാട്ടുകാര്‍ക്ക് പ്രതീക്ഷ ജനിക്കുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍, നാടിന്‍െറ വികസനം എന്നിവയാണ് സ്ഥാനാര്‍ഥികളുടെ വാഗ്ദാനം. അതിനാല്‍ തുറമുഖമെന്ന പേരുകേള്‍ക്കുമ്പോള്‍തന്നെ പഴയ വാഗ്ദാന ലംഘനങ്ങള്‍ ജനം മറക്കുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെത്തുന്ന സ്ഥാനാര്‍ഥികളുടെ മുഖ്യ വാഗ്ദാനം വിഴിഞ്ഞം പദ്ധതിതന്നെയാണ്. കൂടാതെ കഴക്കൂട്ടം-കരോട് ദേശീയപാത വികസനവും ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശീയപാതക്കായി മണ്ഡലത്തില്‍ സ്ഥലം കണ്ടെത്തിയിട്ട് മുപ്പത് വര്‍ഷത്തോളമായി. ഇതുവരെ ഭൂമി ഏറ്റെടുക്കാനോ വില നല്‍കാനോ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ യാതൊന്നും ചെയ്യാനാകാതെ നാട്ടുകാരും ദുരിതത്തിലാണ്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും കുടിവെള്ളവും മണ്ഡലത്തില്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിന് തറക്കല്ലിട്ടത് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നെന്നും ഭൂമി ഏറ്റെടുക്കാനും ബജറ്റില്‍ ഫണ്ട് വകയിരുത്താനും തങ്ങള്‍ക്കായെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു. കഴിഞ്ഞ ബജറ്റില്‍ തൂത്തുക്കുടി പോര്‍ട്ടിനായി പണം വകയിരുത്തിയപ്പോള്‍ വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം അവഗണിച്ചെന്നും അവര്‍ ആരോപിക്കുന്നു. പരിസ്ഥിതിപഠനം പൂര്‍ത്തിയാക്കാനും പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്‍െറ അനുമതി നേടാനും ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനും കഴിഞ്ഞത് തങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍, വിഴിഞ്ഞത്തിനായി വലത്-ഇടത് മുന്നണികള്‍ ഒന്നും ചെയ്തില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story