Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദര്‍ബ് സാഇയില്‍...

ദര്‍ബ് സാഇയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

text_fields
bookmark_border
ദര്‍ബ് സാഇയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി
cancel

ദോഹ: ദേശീയ ദിനാഘോഷം നടക്കുന്ന പ്രധാനകേന്ദ്രമായ ദ൪ബ് അൽ സാഇയിൽ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. ഒട്ടകയോട്ടത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വൻജനാവലി എത്തിയിരുന്നു. ‘ഹൃദയമാണ് നമ്മുടെ അഭിമാനത്തിൻെറ ഉറവിടം’ എന്നതാന് ഈ വ൪ഷത്തെ ആഘോഷ പരിപാടികളുടെ മുദ്രാവാക്യം. ഡിസംബ൪ 18 വരെ ഇവിടെ പരിപാടികൾ തുടരും. പഴയ സദ്ദിലെ പ്രത്യേകം തയ്യാറാക്കിയ വിശാലമായ മൈതാനത്താണ് ഈ വ൪ഷം ദ൪ബ് അൽ സാഇ ഒരുക്കിയള്ളത്. അലങ്കരിച്ച മൈതാനത്തിന് ചുറ്റും ദേശീയ പതാകകൾ പാറിപ്പറക്കുന്നുണ്ട്.
ഒട്ടകയോാട്ടം, പഴയ കാറുകളുടെ പ്രദ൪ശനം, മുൻഗാമികളുടെ വീര ശൂര കഥകൾ അവതരിപ്പിക്കുന്ന ‘രിവായ’, പൈതൃക കവിതകളുടെ ആലാപനം, പുരാതന കൈത്തറി കരവിരുത് പ്രകടമാക്കുന്ന നെയ്ത്ത്, പുരാതന വാളുകളുടെ പ്രദ൪ശനം, അൽ ഹലാൽ എന്ന പേരിൽ മെരുക്കിയ വന്യ മൃഗങ്ങളുടെ പ്രദ൪ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുതിര പ്ര൪ശനം, കുതിര സവാരി പരിശീലനം എന്നിവ ഉൾകൊള്ളുന്ന തസ്രീജ് എന്ന പരിപാടിയും ഇവിടെ ഒരുക്കികഴിഞ്ഞു. ഖത്ത൪ പാരമ്പര്യ ഭക്ഷണ പ്രദ൪ശനം, ആഭരണ പ്രദ൪ശനം, കരകൗശല പ്രദ൪ശനം, തുന്നൽ-എംബ്രോയിഡറി പ്രദ൪ശനം എന്നിവയുമുണ്ടായിരിക്കും. കഥ, കവിത, പ്രഭാഷണ കലാ മൽരങ്ങളും നടക്കുന്നുണ്ട്. മണലിൽ പഴയകാല വസ്ത്രം ധരിച്ചുള്ള പുരാതന കാലത്തെ കാൽപന്തു കളിയുടെ പുനരാവിഷ്കാരവും അരങ്ങേറും. തീ പന്ത് കളിയും വെടിക്കെട്ടും ആഘോഷങ്ങൾക്ക് പകിട്ടേകും. മജ്ലിസ് എന്ന പരിപാടിയിൽ കുട്ടികളെ എങ്ങിനെ ഖത്ത൪ പാരമ്പര്യമനുസരിച്ച് അതിഥികളെ സ്വീകരിക്കുന്നുവെന്ന് പഠിപ്പിക്കുന്നതാണ്. ദ൪ബ് സാഇ മൈതാനിയിൽ ആദ്യമായി ഈ വ൪ഷം ഹമദ് മെഡിക്കൽ കോ൪പറേഷൻ നടത്തുന്ന ആരോഗ്യ ബോധവൽകരണ പരിപാടികളുമുണ്ടായിരിക്കും.
രാവിലെ മുതൽ സന്ദ൪ശകരുണ്ടെങ്കിലും വൈകുന്നേരമാണ് കൂടുതൽ. ഈ വ൪ഷത്തെ ദ൪ബ് സാഇ വളരെ നിലവാരം പുല൪ത്തുന്നതാണെന്നും ഖത്ത൪ സ്ഥാപകൻെറ ഓ൪മ്മകൾ പ്രതിഫലിപ്പിക്കുന്നതുമാണ് സന്ദ൪ശനത്തിന് ശേഷം സ്വദേശികൾ അഭിപ്രായപ്പെട്ടു. മുൻഗാമികളുടെ ജീവിതം പുനരാവിഷ്കരിക്കാൻ വലിയ അളവിൽ ഇവിടത്തെ സജ്ജീകരണങ്ങൾക്ക് കഴിഞ്ഞതായും ഇവ൪ വിലയിരുത്തുന്നു. ഖത്ത൪ പൈതൃകവും പാരമ്പര്യവും തൊട്ടുണ൪ത്തുന്ന നിരവധി പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story