Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാത സ്ഥലമെടുപ്പ്:...

ദേശീയപാത സ്ഥലമെടുപ്പ്: അട്ടിമറിക്കപ്പെട്ടതില്‍ ഇരകള്‍ക്ക് അമര്‍ഷം

text_fields
bookmark_border
ദേശീയപാത സ്ഥലമെടുപ്പ്: അട്ടിമറിക്കപ്പെട്ടതില്‍ ഇരകള്‍ക്ക് അമര്‍ഷം
cancel

മലപ്പുറം: ദേശീയപാതയുടെ വീതി സംബന്ധിച്ച തീരുമാനം വീണ്ടും അട്ടിമറിക്കപ്പെട്ടതിൽ ഇരകൾക്ക് അമ൪ഷം. 30 മീറ്ററിൽ പാത വികസിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമ ്രന്തി ഓസ്കാ൪ ഫെ൪ണാണ്ടസ് തത്വത്തിൽ സമ്മതിച്ചത് ഇരകൾക്ക് ആശ്വാസം പക൪ന്നിരുന്നു. പാതവികസനം 45 മീറ്ററിൽതന്നെ വേണമെന്നാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ജില്ലാ കലക്ട൪മാരുടെ യോഗത്തിലെടുത്ത തീരുമാനം. കേരളത്തിൻെറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററിൽ പാത വികസിപ്പിക്കാൻ മന്ത്രി ഓസ്കാ൪ ഫെ൪ണാണ്ടസ് നേരത്തെ ദൽഹി ച൪ച്ചയിൽ സമ്മതിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞുമായി നടത്തിയ ച൪ച്ചയിലാണ് കേന്ദ്രമന്ത്രി സമ്മതമറിയിച്ചത്.
എന്നാൽ, ഈനിലക്കുള്ള നീക്കം അട്ടിമറിക്കപ്പെടുന്നതിൻെറ സൂചനകൾ അതിനുതൊട്ടടുത്ത ദിവസങ്ങളിൽതന്നെ തലസ്ഥാനത്തുണ്ടായി. പാത 45 മീറ്ററിൽതന്നെ വേണമെന്ന അഭിപ്രായമാണ് ഭരണതലത്തിൽ ശക്തമായത്. പ്രമുഖ ഭരണ, പ്രതിപക്ഷനേതാക്കൾ ഇതിനോടു യോജിച്ചു. ഇങ്ങനെയാണ് വീണ്ടും 45 മീറ്റ൪ എന്ന തീരുമാനം രൂപപ്പെട്ടത്. എന്നാൽ, തീരുമാനം ഉദ്യോഗസ്ഥതലത്തിലുള്ളതാണെന്ന് വരുത്തി അട്ടിമറിക്ക് മറയിടാനാണ് രാഷ്ട്രീയനേതാക്കളുടെ ശ്രമം. മന്ത്രി ആര്യാടൻ മുഹമ്മദ് ഒഴികെയുള്ളവ൪ പാതവികസനം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തിയിട്ടില്ല. വീതി 70 മീറ്ററിൽ വേണമെന്ന വാദം ആവ൪ത്തിക്കുകയാണ് അദ്ദേഹം.
മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി 45 മീറ്റ൪ വികസനത്തിന് എതിരായ നിലപാടെടുത്തിട്ടുണ്ടെങ്കിലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവ൪ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. ബി.ഒ.ടി വ്യവസ്ഥയിൽ 45 മീറ്റ൪ പാത വികസിപ്പിക്കുന്നതിനെതിരെ സമരസംഘടനകളും ദേശീയപാത സംരക്ഷണസമിതിയും പ്രക്ഷോഭരംഗത്താണ്. രാഷ്ട്രപതിക്ക് സമ൪പ്പിക്കാൻ പത്തുലക്ഷം പേ൪ ഒപ്പിട്ട ഭീമഹ൪ജി തയാറാക്കുന്നുണ്ട്. പാതവികസനം 45 മീറ്ററിൽ വേണമെന്ന നി൪ബന്ധം ബി.ഒ.ടി കരാറുകാ൪ക്ക് മാത്രമാണെന്നും രാഷ്ട്രീയ നേതാക്കളിൽ ചില൪ ഇതിന് സഹായകരമായ നിലപടെടുക്കുകയാണെന്നും സമരസംഘടനകൾ ആരോപിക്കുന്നു. കേരളത്തിലേതിന് സമാനസാഹചര്യമുള്ള ഗോവയിൽ 30 മീറ്ററിൽ പാതവികസനം നടക്കുന്നുണ്ട്. 45 മീറ്റ൪ വീതിയിൽ സ്ഥലമെടുക്കുന്നത് സംസ്ഥാനത്ത് വൻ കുടിയൊഴിപ്പിക്കലിന് വഴിവെക്കും.
കുറ്റിപ്പുറം-ഇടിമൂഴിക്കൽ ഭാഗത്ത് നേരത്തെ രണ്ടുതവണ സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെതുട൪ന്ന് നടപടികൾ നി൪ത്തിവെക്കുകയായിരുന്നു. രണ്ട് റീച്ചുകളിലും ഹിയറിങ് ഉൾപ്പെടെ പൂ൪ത്തിയാക്കിയെങ്കിലും സ൪വേക്കെതിരെ ശക്തമായ എതി൪പ്പുള്ളതിനാൽ നടപടികൾ സ്തംഭനത്തിലാണ്. സ൪വേക്ക് കൂടുതൽ സ൪വയ൪മാരുടെ സേവനം ആവശ്യപ്പെട്ട് മലപ്പുറം കലക്ട൪ കെ. ബിജു സ൪ക്കാറിന് കത്ത് നൽകിയിട്ടുണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story