Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവ്യാജ ഹജ്ജ്...

വ്യാജ ഹജ്ജ് പെര്‍മിറ്റ് പിടികൂടാന്‍ പുതിയ പരിശോധന രീതിയുമായി ജവാസാത്ത്

text_fields
bookmark_border
വ്യാജ ഹജ്ജ് പെര്‍മിറ്റ് പിടികൂടാന്‍ പുതിയ പരിശോധന രീതിയുമായി ജവാസാത്ത്
cancel

റിയാദ്: പെ൪മിറ്റില്ലാതെയോ വ്യാജപെ൪മിറ്റുമായോ ഹജ്ജിനത്തെുന്നവരെ പിടികൂടാൻ അതിനൂതന സംവിധാനം ഏ൪പ്പെടുത്തുമെന്ന് സൗദി പാസ്പോ൪ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മൂന്നുതരം പരിശോധനയാണ് ഈ വ൪ഷം മുതൽ നടപ്പാക്കുകയെന്ന് ജവാസാത്തിലെ ഹജ്ജ് കാര്യ ഉപമേധാവി ആയിദ് അൽഹ൪ബി പറഞ്ഞു. വ്യാജ പെ൪മിറ്റുമായി തീ൪ഥാടനത്തിനത്തെുന്നവരെ പിടികൂടി കടുത്ത ശിക്ഷ നൽകുമെന്നു അൽഹ൪ബി അറിയിച്ചു.
റോഡു വഴിയും കപ്പൽ, വിമാനങ്ങളിലൂടെയും മക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളിലും പരിശോധന ഏ൪പ്പെടുത്തും. വിദേശികളുടെ വിരലടയാളം പരിശോധിക്കുന്നതിനുള്ള മൊബൈൽ യൂനിറ്റുകൾ സംവിധാനിക്കും. വ്യാജ പെ൪മിറ്റുമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വിദേശിയുടെ രേഖ മരവിപ്പിക്കുകയും സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. പത്ത് വ൪ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയിലായിരിക്കും നാടുകടത്തൽ. പെ൪മിറ്റില്ലാതെ പിടികൂടുന്ന വിദേശിയുടെ ഇഖാമ പുതുക്കുന്നതും സ്പോൺസ൪ഷിപ്പ് മാറുന്നതുമടക്കമുള്ള സേവനങ്ങൾ മരവിപ്പിക്കും.
സ്ത്രീകളുടെ തിരിച്ചറിയൽ കാ൪ഡും ഹജ്ജ്് പെ൪മിറ്റും പരിശോധിക്കാനായി പ്രധാന കവാടങ്ങളിൽ വനിതജീവനക്കാരെയും നിയമിക്കുന്നുണ്ട്. പെ൪മിറ്റില്ലാത്ത തീ൪ഥാടകരെ കൊണ്ടുവരുന്ന വാഹന ഉടമകൾക്കും നിയമം അനുശാസിക്കുന്ന കടുത്ത പിഴയും ശിക്ഷയും നൽകും. തീ൪ഥാടകരെ പുണ്യഭൂമിയിലത്തെിക്കുന്ന ഏജൻസികൾ കൂടെ വരുന്ന ഹാജിമാരുടെ പെ൪മിറ്റിൻെറ നിജസ്ഥിതി ഉറപ്പുവരുത്തണം. നിയമാനുസൃതമല്ലാതെ തീ൪ഥാടകരെ കൊണ്ടുവരുന്നവ൪ക്കെതിരെയും നടപടി എടുക്കുമെന്ന് ജവാസാത്ത് വക്താവ് പറഞ്ഞു. കഴിഞ്ഞ ഹജ്ജ് സീസണിൽ 70ലധികം നിയമലംഘന രീതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതൊന്നും ആവ൪ത്തിക്കാതിരിക്കാൻ ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കും.
സൗദിക്കകത്തും പുറത്തും നിന്ന് അനുമതിയോടെ ഹജ്ജിനത്തെുന്ന തീ൪ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് നിയമം ക൪ശനമാക്കുന്നത്. ഹറം, മതാഫ് വികസന പദ്ധതികൾ നടക്കുന്നതിനാൽ ഏ൪പ്പെടുത്തിയ നിയന്ത്രണം തീ൪ഥാടക൪ പാലിക്കണമെന്ന് പാസ്പോ൪ട്ട് വിഭാഗം അഭ്യ൪ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story