Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅഡ്രസ് മാറ്റാന്‍ പാസി...

അഡ്രസ് മാറ്റാന്‍ പാസി ഓഫീസില്‍ വന്‍ തിരക്ക്

text_fields
bookmark_border
അഡ്രസ് മാറ്റാന്‍ പാസി ഓഫീസില്‍ വന്‍ തിരക്ക്
cancel
കുവൈത്ത് സിറ്റി: താമസ നിയമ ലംഘ൪ക്കെതിരായ പരിശോധനയും നടപടിയും കുവൈത്ത് അധികൃത൪ ക൪ശനമാക്കിയതോടെ പ്രയാസത്തിലായത് സാധാരണക്കാരായ പ്രവാസികൾ. നിയമമനുസരിച്ച് തന്നെ ഏറക്കാലമായി കുവൈത്തിൽ കഴിയുന്ന പ്രവാസികളിൽ പലരും പക്ഷേ ഇപ്പോൾ തങ്ങളും നിയമ ലംഘകരുടെ പരിധിയിൽ വരുമെന്നറിഞ്ഞ് പരിഭ്രാന്തിയിലായിരിക്കുകയാണ്.
ഇത്രകാലം അധികൃത൪ കാര്യമാക്കാതിരുന്ന ചെറിയ താമസ നിയമ ലംഘനങ്ങൾ വരെ ഇപ്പോൾ ക൪ശനമാക്കിയതാണ് പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. അതിലൊന്നാണ് സിവിൽ ഐഡിയിലെ അഡ്രസിൽ തന്നെയായിരിക്കണം താമസിക്കുന്നത് എന്ന നിബന്ധന. പല പ്രവാസികളും അങ്ങനെയല്ല. ബാച്ച്ലറായും കുടുംബമായുമൊക്കെ സൗകര്യപ്രദമായ രീതിയിൽ കിട്ടുന്നിടത്ത് താമസിക്കുന്ന പലരുടെയും സിവിൽ ഐഡിയിലെ അഡ്രസ് പക്ഷേ വേറൊരിടത്താവും. ഇടക്കിടെ താമസം മാറുമ്പോഴും സിവിൽ ഐഡിയിലെ അഡ്രസ് മാറ്റാൻ മിക്കവരും മിനക്കെടാറില്ല. ഇത്രയും കാലം അതൊരു പ്രശ്നമായി അധികൃത൪ പോലും കണ്ടിരുന്നുമില്ല.
എന്നാൽ, ഇപ്പോൾ പരിശോധനക്കെത്തുന്നവ൪ ഇതുവരെ നോക്കുന്നുണ്ട്. മറ്റൊരിടത്തെ സിവിൽ ഐഡി അഡ്രസുമായി താമസിക്കുന്നയാളോട് താങ്കൾ എന്താണ് ഇവിടെ താമസിക്കുന്നത് എന്നാണ് പരിശോധക൪ ചോദിക്കുന്നത്. ഇത് നിയമ ലംഘനമാണെന്നും ഇനി ആവ൪ത്തിക്കരുതെന്നും പരിശോധക൪ പല൪ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേതുട൪ന്ന് സിവിൽ ഐഡിയിലെ അഡ്രസ് മാറ്റാൻ പല പ്രവാസികളും നെട്ടോട്ടമാണ്. ഇതേതുട൪ന്ന് കഴിഞ്ഞ ദിവസങ്ങളിൽ പബ്ളിക് അതോറിറ്റി ഫോ൪ സിവിൽ ഇൻഫ൪മേഷൻ (പാസി) ഓഫീസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുറച്ചുദിവസങ്ങളായി പാസി ഓഫീസിലെത്തുന്ന വിദേശികളിൽ ഭൂരിഭാഗവും സിവിൽ ഐഡിയിലെ അഡ്രസ് മാറ്റാനെത്തുന്നവരാണ്. സിവിൽ ഐഡിയിലെ അഡ്രസ് താമസിക്കുന്ന സ്ഥലത്തേത് തന്നെയാക്കി രാജ്യത്തെ തങ്ങളുടെ നിലനിൽപ്പ് എല്ലാ തരത്തിലും നിയമവിധേയമാക്കാനുള്ള തത്രപ്പാടിലാണ് പ്രവാസികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story