Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2013 4:32 AM IST Updated On
date_range 13 Jun 2013 4:32 AM ISTസ്ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നില്‍ പശ്ചിമ ബംഗാള്‍
text_fieldsbookmark_border
ന്യൂദൽഹി: കഴിഞ്ഞവ൪ഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോ൪ട്ട് ചെയ്തത് പശ്ചിമ ബംഗാളിൽ. നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2012ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 30,942 കേസുകളാണ് ബംഗാളിൽ റിപ്പോ൪ട്ട് ചെയ്തത്.
ഇത് മൊത്തം കണക്കിൻെറ 12.67 ശതമാനം വരും. ആന്ധ്ര പ്രദേശാണ് തൊട്ടുപിന്നിൽ. ഇവിടെ 28,171 കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ഉത്ത൪പ്രദേശിൽ 23,569 കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
