Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമാലിന്യവാഹിനിയായി...

മാലിന്യവാഹിനിയായി തെറ്റിയാര്‍; കഴക്കൂട്ടത്ത് പകര്‍ച്ചവ്യാധി ഭീഷണി

text_fields
bookmark_border
മാലിന്യവാഹിനിയായി തെറ്റിയാര്‍; കഴക്കൂട്ടത്ത് പകര്‍ച്ചവ്യാധി ഭീഷണി
cancel

കഴക്കൂട്ടം: കഴക്കൂട്ടം നിവാസികളുടെ ആശ്രയമായിരുന്ന തെറ്റിയാ൪ മാലിന്യ വാഹിനിയായി. പ്രധാന ജലസ്രോതസ്സായിരുന്ന പുഴ ഇപ്പോൾ പക൪ച്ചവ്യാധിഭീഷണിയുയ൪ത്തുകയാണ്.
ടെക്നോപാ൪ക്കിലൂടെ ഒഴുകിവരുന്ന തോട് പാ൪ക്കിനുള്ളിലെ കമ്പനികൾ പുറന്തള്ളുന്ന മാലിന്യവും വഹിച്ചാണ് പുറത്തേക്കൊഴുകുന്നത്. കഴക്കൂട്ടത്തെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യം തോട്ടിലേക്ക് നിക്ഷേപിക്കുന്നു. പ്രദേശത്തെ ലേബ൪ ക്യാമ്പുകളിൽ നിന്ന് മനുഷ്യവിസ൪ജ്യമുൾപ്പെടെയുള്ളവയും തെറ്റിയാറിലേക്ക് എത്തുന്നു.അമ്പലത്തുംകര, കുമുഴിക്കര, ഇലപ്പക്കുഴി പ്രദേശവാസികളുടെ പ്രധാന ആശ്രയമായ ജലസ്രോതസ്സാണ് തെറ്റിയാ൪. തെറ്റിയാറിൻെറ ഇരുകരകളിലും വസിക്കുന്നവ൪ദു൪ഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. പുഴ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story