Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടല്‍ഭിത്തി നിര്‍മാണം:...

കടല്‍ഭിത്തി നിര്‍മാണം: തീരദേശവാസികള്‍ വില്ലേജോഫിസ് ഉപരോധിച്ചു

text_fields
bookmark_border
കടല്‍ഭിത്തി നിര്‍മാണം: തീരദേശവാസികള്‍ വില്ലേജോഫിസ് ഉപരോധിച്ചു
cancel

അമ്പലപ്പുഴ: തീരദേശവാസികളോടുള്ള അവഗണനയിലും കടൽഭിത്തി നി൪മിക്കാത്തതിലും പ്രതിഷേധിച്ച് തീരദേശവാസികൾ പുറക്കാട് വില്ലേജോഫിസിന് മുന്നിൽ ഉപരോധം നടത്തി.
പുറക്കാട് തീരസംരക്ഷണ സമിതി സാംസ്കാരിക കൂട്ടായ്മയാണ് ബഹുജന റാലിയും ഉപരോധവും സമരപ്രഖ്യാപനവും നടത്തിയത്. 2004ലെ സൂനാമി ദുരന്തത്തിന് ഇരയായ തീരദേശവാസികളുടെ പുനരധിവാസ പ്രവ൪ത്തനങ്ങളുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചകാണിക്കുന്നതായി പ്രതിഷേധക്കാ൪ ആരോപിച്ചു.
കടൽത്തീരത്തെ പുറമ്പോക്കിൽ അഞ്ചുസെൻറ് സ്ഥലവും വീടുവെക്കാൻ രണ്ടരലക്ഷവും അനുവദിച്ചിട്ടും പട്ടയം പോക്കുവരവ് ചെയ്ത് നൽകാത്തതിലും വെള്ളക്കെട്ട് പരിഹരിക്കാത്തതിലും റോഡ്, കുടിവെള്ളം, വൈദ്യുതി എന്നീ ആവശ്യങ്ങൾ നടപ്പാക്കാത്തതിലും പ്രതിഷേധം ഉയ൪ന്നു.ഉപരോധസമരം ജി. സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറക്കാട്ടെ കടൽഭിത്തി നി൪മാണം പൂ൪ത്തിയാക്കാൻ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ മുൻകൈയെടുക്കണം. കേന്ദ്രത്തിൽ സമ്മ൪ദം ചെലുത്തി ഫണ്ട് അനുവദിപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി എന്നിവ൪ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശത്തെ 15 കി.മീ. നീളത്തിൽ പുറക്കാട്ടെ ഒന്ന്, 17, 18 വാ൪ഡുകളിൽ മാത്രമാണ് കടൽഭിത്തി ഇല്ലാത്തത്. മുൻ സ൪ക്കാറിൻെറ കാലത്ത് ജലസേചനവകുപ്പ് ഇതിൻെറ നടപടികൾ പൂ൪ത്തിയാക്കുകയും നാലുകോടി രൂപ അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ സ൪ക്കാറിൻെറ തുട൪ച്ചയായി പുതിയ സ൪ക്കാ൪ കടൽഭിത്തി നി൪മാണം തുടരണം. തോട്ടപ്പള്ളി തുറമുഖത്തിൻെറ കാര്യത്തിലും തെറ്റായ നടപടികളാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദ൪ശനൻ അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡൻറ് കെ.ജി. വിജയകുമാരൻ നായ൪ മുഖ്യപ്രഭാഷണം നടത്തി. മൈഥിലി പത്മനാഭൻ, ജാക്സൺ പൊള്ളയിൽ, അജി രാഘവൻ, എ.ആ൪. സന്തോഷ്, വി.സി. മധു, എം. ശ്രീദേവി, പി. ലിജു, എച്ച്. ദിലീപൻ എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story