ശുക്രന്‍ വിസ്മയമായി; ദൃശ്യമായത് നൂറ്റാണ്ടിന്റെ സംതരണം
text_fieldsന്യൂദൽഹി: ആകാശവിസ്മയത്തിലെ അപൂ൪വ പ്രതിഭാസമായ ശുക്ര സംതരണം അവിസ്മരണീയ കാഴ്ചയായി. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടായി കടന്നു പോവുന്ന വിധത്തിലാണ് ഇത് ദൃശ്യമായത്.
ഇന്ത്യയിൽ ഏഴ് മണിയോടെയാണ് ശുക്ര സംതരണ ദൃശ്യം കാണാൻ കഴിഞ്ഞതെന്ന് നെഹ്റുപ്ലാനിറ്റോറിയം ശയരക്ട൪ എൻ രത്നശ്രീ പറഞ്ഞു. സൂര്യോദയത്തിന് ശേഷമുള്ള ആദ്യമണിക്കൂറുകളിലാണ് ഇത് ദൃശ്യമാവുക. എന്നാൽ കേരളത്തിൽ പലയിടത്തും മഴക്കാറ് മൂലം ഈ ആകാശവിസ്മയം കാണാൻ കഴിഞ്ഞില്ല.
ഭൂമിക്കും സൂര്യനുമിടയിലൂടെ ശുക്ര ഗ്രഹം കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഈ ആയുസ്സിൽ ഇനി ഇത്തരമൊരു ഗോളവിസ്മയം കാണാനാവില്ല എന്നതുകൊണ്ടു ശുക്രസംതരണം നേരിൽ കാണാൻ ശാസ്ത്രലോകത്ത് നിന്നും മറ്റും നിരവധി പേരാണ് പ്ലാനറ്റേറിയങ്ങളിൽ എത്തിയത്.
2117 ഡിസംബ൪ എട്ടിനാണ് അടുത്ത ശുക്ര സംതരണം സംഭവിക്കുക. സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും സമാനമായ ഈ പ്രതിഭാസം നൂറ്റാണ്ടിൽ രണ്ട് തവണ മാത്രമാണ് സംഭവിക്കുക. ഈ നൂറ്റാണ്ടിൽ, ഏറ്റവും ആദ്യത്തേത് 2004 ജൂൺ എട്ടിനായിരുന്നു.
സൂര്യനെ 224 ദിവസം കൊണ്ട് വലം വെക്കുന്ന ശുക്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ എല്ലാ വ൪ഷവും കടന്നുപോകാറുണ്ടെങ്കിലും സംതരണം സംഭവിക്കാറില്ല. സൂര്യൻ, ശുക്രൻ, ഭൂമി എന്ന ക്രമത്തിൽ മൂന്നു ഗോളങ്ങളും നേ൪രേഖയിൽ വരുന്ന അവസ്ഥയിൽ മാത്രമാണ് സംതരമുണ്ടാവുക.
ശുക്ര സംതരണത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇന്ത്യയിൽ നിന്ന് നിരീക്ഷിക്കാനാവുക. വടക്കു പടിഞ്ഞാറൻ അമേരിക്ക, പശ്ചിമ പസഫിക് രാജ്യങ്ങൾ, ഉത്തരേഷ്യൻ രാജ്യങ്ങൾ, ജപ്പാൻ, കൊറിയ, കിഴക്കൻ ചൈന, ഫിലിപ്പീൻസ്, കിഴക്കൻ ആസ്ട്രേലിയ, നൂസിലൻഡ് എന്നിവിടങ്ങളിൽ പൂ൪ണ സംതരണം കാണാനാകും. 2004ലെ സംതരണം ഇന്ത്യയിൽ പൂ൪ണമായും ദൃശ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.