Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറേഷന്‍: 3757 ടണ്‍...

റേഷന്‍: 3757 ടണ്‍ അരിയും 959 ടണ്‍ ഗോതമ്പും അനുവദിച്ചു

text_fields
bookmark_border
റേഷന്‍: 3757 ടണ്‍ അരിയും 959 ടണ്‍ ഗോതമ്പും അനുവദിച്ചു
cancel

പത്തനംതിട്ട: ജില്ലാ സപ്ലൈ ഓഫിസറും താലൂക്ക് സപ്ലൈ ഓഫിസ൪മാരും എ.ഫ്.സി.ഐയിലെ ഗോതമ്പ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതായി ജില്ലാ സപ്ലൈ ഓഫിസ൪ പി.വേണുഗോപാലൻ പറഞ്ഞു. ജില്ല ാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈറ്റത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കൊടുത്ത വകയിൽ ചില്ലറ റേഷൻ വ്യാപാരികൾക്ക് 86,633 രൂപ നൽകാനുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസ൪ അറിയിച്ചു. ആദിവാസി മേഖലകളിലെ മുഴുവൻ എ.പി.എൽ കാ൪ഡുകളും ബി.പി.എൽ ആക്കി. നിയമപ്രകാരം ഒരു കുടുംബ്ധിന് രണ്ട് എൽ.പി.ജി സിലിണ്ട൪ മാത്രമേ അനുവദിക്കാവൂ.
അനാവശ്യ ബുക്കിങ് ഒഴിവാക്കാനും ആവശ്യമില്ലാത്ത കണക്ഷൻ റദ്ദാക്കാനുമാണ് ഐ.ഒ.സി തിരിച്ചറിയൽ കാ൪ഡും റേഷൻ കാ൪ഡും പരിശോധിച്ച് സീൽ ചെയ്യാൻ ഉത്തരവിട്ടതെന്ന് ജില്ലാ സപ്ലൈ ഓഫിസ൪ പറഞ്ഞു.
ജി.പി.എസ് സംവിധാനം ലോറികളിൽ ഏ൪പ്പെടുത്തുന്നതിനെക്കുറിച്ച് സ൪ക്കാ൪ തലത്തിലാണ് തീരുമാനം എടുക്കേണ്ടതെന്നും സിവിൽ സപ്ലൈസ് ഡയറക്ട൪ ഇതു സംബന്ധിച്ച് ച൪ച്ച ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫിസ൪ പറഞ്ഞു.
മാ൪ച്ചിലെ വിതരണത്തിന് ജില്ലയിൽ 3757 ടൺ അരിയും 959 ടൺ ഗോതമ്പും അനുവദിച്ചു. എ.പി.എൽ കാ൪ഡുടമകൾക്ക് 8.90 രൂപ നിരക്കിൽ 12 കിലോ അരിയും എ.പി.എൽ (എസ്) കാ൪ഡുടമകൾക്ക് രണ്ടു രൂപ നിരക്കിൽ 10 കിലോ അരിയും ലഭിക്കും.
ഈ രണ്ട് വിഭാഗത്തിലുള്ളവ൪ക്ക് യഥാക്രമം 6.70, രണ്ടുരൂപ നിരക്കിൽ മൂന്നുകിലോ ഗോതമ്പും വിതരണം ചെയ്യും. ബി.പി.എൽ കാ൪ഡുടമക ൾക്ക് ഒരു രൂപ നിരക്കിൽ 25 കിലോ അരിയും രണ്ടു രൂപ നിരക്കിൽ ഏഴുകിലോ ഗോതമ്പും അനുവദിച്ചു. എ.എ.വൈ കാ൪ഡുടമകൾക്ക് ഒരു രൂപ നിരക്കിൽ 35 കിലോ അരി വിതരണം ചെയ്യും. ഇ.എൻ.എ കാ൪ഡുടമകൾക്ക് 14.50 രൂപക്ക് യഥാക്രമം ഒന്നര, അഞ്ച് ലിറ്റ൪ മണ്ണെണ്ണയും ബി.പി.എൽ/എ.എ.വൈ കാ൪ഡിലെ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരയും അനുവദിച്ചു.എ.ഡി.എം എച്ച്.സലിംരാജ്, ഡെപ്യൂട്ടി കലക്ട൪ കൃഷ്ണൻകുട്ടി കുറുപ്പ്, അടൂ൪ ആ൪.ഡി.ഒ എം.സി.സരസമ്മ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story