വീട് കയറി ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsകുന്നംകുളം: പള്ളി പെരുന്നാളിനോടനുബന്ധിച്ച് വീട് കയറി ആക്രമണത്തിൽ പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്നുപേ൪ക്ക് പരിക്കേറ്റ സംഭവത്തിൽ ഇടതുപക്ഷ ഏകോപന സമിതി പ്രവ൪ത്തകരായ രണ്ടുപേരെ പൊലീസ് പിടികൂടി.
കുന്നംകുളം കക്കാട് സ്വദേശികളായ മുക്കനാംകുളങ്ങര വിപിൻ (24), സ്രാമ്പിക്കൽ ബിജു (20) എന്നിവരെയാണ് എസ്.ഐ ടി.പി. ഫ൪ഷാദ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ കക്കാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്റ്റാലിൻ, ഭാര്യ ജിനി, രണ്ടര വയസ്സുകാരി മകൾ അന്നാമോൾ എന്നിവ൪ക്ക് പരിക്കേറ്റിരുന്നു. നവംബ൪ ഏഴിന് ഞായറാഴ്ച കക്കാട് ഓ൪ത്തഡോക്സ് പള്ളി പെരുന്നാൾ ദിനത്തിലായിരുന്നു സംഭവം. തുട൪ന്ന് ഡിസംബ൪ 24നും വീടിന് നേരെ ആക്രമണം നടന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും മുന്നിൽ നി൪ത്തിയിട്ട പെട്ടി ഓട്ടോയും തക൪ന്നിരുന്നു. നവംബ൪ ഏഴിന് പട്ടാപ്പകൽ വീട്ടിനുള്ളിൽ കയറിയായിരുന്നു ആക്രമണം. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
ആക്രമണത്തിനിരയായ സ്റ്റാലിൻ സി.പി.എം പ്രവ൪ത്തകനാണ്. അറസ്റ്റിലായ പ്രതികളെ കുന്നംകുളം കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.