ജനല്‍പാളിയിലൂടെ പുറത്തുവീണ ബാലിക സംസാരിച്ചു തുടങ്ങി
text_fieldsമനാമ: വീടിൻെറ രണ്ടാം നിലയിൽനിന്ന് അവിചാരിതമായി ജനൽ തുറന്ന് പുറത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ബാലിക സംസാരിച്ചു തുടങ്ങി. സൽമാനിയ ആശുപത്രിയിലെ ഇൻറൻസീവ് കെയ൪ യൂനിറ്റിൽ കഴിയുന്ന മൂന്ന് വയസ്സുകാരി ജുവൽ മറിയ ജോയ് വ൪ഗീസാണ് അപകടനില തരണം ചെയ്ത് ചോദ്യങ്ങളോട്് പ്രതികരിച്ചുതുടങ്ങിയത്. തൻെറയും ഭാര്യയുടെയും ചോദ്യങ്ങൾക്ക് മകൾ മറുപടി പറയുന്നതായി പിതാവ് ജോയ് വ൪ഗീസ് തെക്കേടത്ത് പറഞ്ഞു.
‘ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെയാണ് കൊടുക്കുന്നത്. ഇനി ശസ്ത്രക്രിയ വേണ്ടതുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡോക്ട൪മാ൪ തീരുമാനത്തിൽ എത്തിയിട്ടില്ല. കുട്ടിയുടെ ആരോഗ്യം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്’ -അദ്ദേഹം കൂട്ടിച്ചേ൪ത്തു. നയിമിലെ ലുലു റോഡിലുള്ള വീട്ടിലാണ് മകൾ അപകടത്തിൽപെട്ടത്. കഴിഞ്ഞ 14ന് ഉച്ചക്ക് രണ്ടിനാണ് സംഭവം. വീട്ടുകാ൪ ഭക്ഷണം കഴിക്കുന്നതിനിടെ കസേരയിൽ കയറി ജനലിനടുത്ത് നിൽക്കുകയായിരുന്ന കുട്ടി നീങ്ങിനിന്ന ജനൽ പാളി പൊടുന്നനെ തുറന്ന് താഴേക്ക് വീഴുകയായിരുന്നു.
അമ്മ കവിതയും സഹോദരൻ ജോയലും അടുത്തുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ താഴേക്ക്് ഓടി എത്തിയപ്പോൾ മകൾ തലയടിച്ച് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ അയൽവാസികൾ ചേ൪ന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറ്റ്ലസ് ട്രാവൽസ് ആൻറ് കാ൪ഗോയിൽ ടിക്കറ്റിങ് കൺസൽട്ടൻറായി ജോലി ചെയ്യുന്ന ജോയ് വ൪ഗീസ് കോഴിക്കോട് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.