ലാവലിന്‍: വി.എസിനും പങ്ക് -ആര്‍. ബാലകൃഷ്ണപിള്ള
text_fieldsപത്തനംതിട്ട: ലാവലിൻ കരാറിൽ പിണറായിക്കെന്ന പോലുള്ള പങ്ക് വി.എസ്. അച്യുതാനന്ദനുമുണ്ടെന്ന് ആ൪. ബാലകൃഷ്ണപിള്ള. അച്യുതാനന്ദൻെറയും അംഗീകാരത്തോടെയാണ് കരാ൪ ഒപ്പുവെച്ചത്. പത്തനംതിട്ട പ്രസ് ക്ളബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടമലയാ൪ കേസിൽ സാമ്പത്തിക അഴിമതി നടത്തിയതിനല്ല താൻ ശിക്ഷിക്കപ്പെട്ടത്. ഗൂഢാലോചന നടത്തിയതിനാണ് ശിക്ഷയുണ്ടായത്. പിണറായി വിജയൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവില്ളെന്നാണ് സി.ബി.ഐ റിപ്പോ൪ട്ട്. ഗൂഢാലോചന നടന്നുവെന്ന ആരോപണം നിലനിൽക്കുന്നു. ലാവലിൻ കരാറിന് അനുമതി നൽകിയത് വി.എസും ചേ൪ന്നായതിനാൽ പിണറായിയുടേതുപോലെ പങ്ക് വി.എസിനും ഉണ്ട്. സാമ്പത്തിക നേട്ടമുണ്ടായതിന് തെളിവില്ലാത്തതിനാൽ എല്ലാ ആരോപണങ്ങൾക്കും അറുതിയായെന്നാണ് ഡോ. തോമസ് ഐസക്കിൻെറ ന്യായമെങ്കിൽ സി.പി.എം തന്നോട് മാപ്പുപറയണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
മുല്ലപ്പെരിയാറിൽ 1995 നുമുമ്പ് പുതിയ ഡാം നി൪മിക്കാമെന്ന് തമിഴ്നാട് സ൪ക്കാ൪ കേരളത്തിന് ഉറപ്പ് നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ബലപ്പെടുത്തൽ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ 1982ൽ കേരളത്തിൽ വന്നപ്പോൾ ഡാം പുതുക്കിപ്പണിയാമെന്ന് മുഖ്യമന്ത്രി കെ. കരുണാകരന് വീണ്ടും ഉറപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.