Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാള്‍ മുറിയല്‍:...

കാള്‍ മുറിയല്‍: സുപ്രീംകോടതി വിധി മറികടക്കാന്‍ വഴിതേടി കേന്ദ്രം

text_fields
bookmark_border
കാള്‍ മുറിയല്‍: സുപ്രീംകോടതി വിധി മറികടക്കാന്‍ വഴിതേടി കേന്ദ്രം
cancel

ന്യൂഡല്‍ഹി:  സിഗ്നല്‍ പ്രശ്നംമൂലം മൊബൈല്‍ ഫോണ്‍ സംഭാഷണം പാതിയില്‍ മുറിയുന്നത് (കാള്‍ ഡ്രോപ്) ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ടെലികോം മന്ത്രാലയം തിങ്കളാഴ്ച ടെലികോം കമ്പനി മേധാവികളുടെ യോഗം വിളിച്ചു. കാള്‍ഡ്രോപ്പിന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള തുടര്‍നടപടി ചര്‍ച്ചയില്‍ വിഷയമാകും.  

കഴിഞ്ഞ ഒക്ടോബറില്‍ ‘ട്രായ്’ പുറത്തിറക്കിയ ഉത്തരവ് പ്രകാരം പാതിയില്‍ മുറിയുന്ന ഓരോ കോളിനും ഒരുരൂപ വീതം ദിവസം പരമാവധി മൂന്നുരൂപ ടെലികോം കമ്പനികള്‍ ഉപഭോക്താവിന് നല്‍കണം. ഇതിനെതിരെ  ടെലികോം കമ്പനികള്‍ നല്‍കിയ ഹരജി അംഗീകരിച്ചാണ്  ‘ട്രായ്’ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്.  അതേസമയം, കാള്‍ഡ്രോപ് പ്രശ്നം രൂക്ഷമായി നിലനില്‍ക്കുന്നതായാണ് ടെലികോം മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ വ്യക്തമാക്കുന്നത്.  കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം കാള്‍ഡ്രോപ് സംബന്ധിച്ച് 9720 പരാതികളാണ് ലഭിച്ചത്.

എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ്, ഐഡിയ തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കെതിരെയാണ് കൂടുതല്‍ പരാതികളും. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍  സര്‍ക്കാറിന് വഴങ്ങേണ്ടതില്ളെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം ടെലികോം കമ്പനി മേധാവികളുടെ യോഗം വിളിച്ചത്. അതിനിടെ, കാള്‍ഡ്രോപ് പരിഹരിക്കുന്നതിന്‍െറ ഭാഗമായി നിശ്ചിത  പരിധിയില്‍ കൂടുതല്‍ പരാതികള്‍ ഉയരുന്ന ടെലികോം കമ്പനിക്ക് 10 കോടി രൂപ പിഴ, കമ്പനി മേധാവികള്‍ക്ക് ജയില്‍ശിക്ഷ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ‘ട്രായ്’ സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്.  ആവശ്യമുള്ളിടത്ത് ടവര്‍ സ്ഥാപിച്ച് മികച്ച നെറ്റ്വര്‍ക് നിലനിര്‍ത്തുന്നതിന് ടെലികോം കമ്പനികള്‍ വേണ്ടത്ര തുക ചെലവഴിക്കുന്നില്ളെന്നാണ് ‘ട്രായ്’ നിലപാട്.

എന്നാല്‍,  കാള്‍ഡ്രോപ്പിന് കാരണം മൊബൈല്‍ ടവറുകള്‍ക്കുമേലുള്ള നിയന്ത്രണവും ഇടതടവില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനുള്ള സ്പെക്ട്രത്തിന്‍െറ അഭാവവുമാണ് എന്നാണ് കമ്പനികളുടെ വാദം. പാതിവഴിയില്‍ ഫോണ്‍ കട്ടാകുന്നതിന് പിന്നില്‍ കൂടുതല്‍ ലാഭത്തിന് കമ്പനികള്‍ നടത്തുന്ന കള്ളക്കളിയുണ്ടെന്ന ആക്ഷേപമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:call drop
Next Story