സിനിമ തിരിച്ചുവരും, കഥകളും
text_fieldsനിശ്ചയിച്ചുറപ്പിച്ചതൊന്നും നടപ്പാക്കാനാവാതെ, സിനിമക്കായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ കടന്നുപോയ ഇത്രമേൽ ദീർഘിച്ച, ദുർഘടംപിടിച്ച ഒരിടവേള ഇൗ ചലച്ചിത്രകാരെൻറ നാലു പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ‘മമ്മൂട്ടിയോടും, മോഹൻ ലാലിനോടും ജയറാമിനോടും ഫഹദ് ഫാസിലിനോടുമെല്ലാം ഫോണിൽ സംസാരിച്ചിരുന്നു. എല്ലാവരും താന്താങ്ങളുടെ വീടുകളിൽ കുടുംബസമേതം അങ്ങനെ കഴിയുന്നു. ആർക്കും എവിടെയും പോകാനില്ല. പുതിയ പ്രോജക്ടുകളുമില്ല’ -സംവിധായകൻ സത്യൻ അന്തിക്കാടിെൻറ ശബ്ദത്തിൽ നേരിയ സങ്കടം. നാട്ടിൻപുറത്തെ നിഷ്കളങ്ക ജീവിതങ്ങളും അവരുടെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും അതിമനോഹരമായി ചിത്രീകരിച്ച് പ്രേക്ഷകഹൃദയങ്ങളിൽ കയറിയിരിപ്പായ ഇൗ ചലച്ചിത്രകാരൻ കൊറോണക്കാലത്ത് നേരിട്ട പ്രതിസന്ധികളും ആലോചനകളും പങ്കിടുന്നു.
അശാന്തിയുടെ ദിനരാത്രങ്ങൾ
കൊറോണ അപ്രതീക്ഷിതമായി വന്നൊരു വിപത്താണ്. അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരി സിനിമയെ മാത്രമല്ല, സകല മേഖലകളെയും സാരമായി ബാധിച്ചുകഴിഞ്ഞു. ഇതുവരെ നാം അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ നമ്മുടെ ജീവിതം അസഹനീയമായിക്കൊണ്ടിരിക്കുന്നു. ഇതിനെ ഏറ്റവും വലിയ ദുരന്തമാക്കുന്നത് പ്രവചിക്കാൻ പറ്റാത്തവിധം ഈ അവസ്ഥ നീണ്ടുപോകുന്നുവെന്ന യാഥാർഥ്യമാണ്. കൊറോണയിൽനിന്ന് മനുഷ്യർക്ക് എന്ന് മോചനം ലഭിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് ഭീതിയും അനിശ്ചിതത്വവും നമ്മെ കീഴ്പെടുത്തുന്നത്. രോഗബാധിതരുടെ എണ്ണം സംസ്ഥാനത്തും രാജ്യത്തും ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിപ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന സത്യാവസ്ഥ അങ്ങേയറ്റം ഹൃദയഭേദകമാണ്.
ഞാൻ ഒരു പടം കഴിഞ്ഞാൽ അൽപം വിശ്രമിച്ചശേഷമാണ് പുതിയതിന് തയാറെടുക്കുന്നത്. ഈ ഇടവേള മാത്രമാണ് എനിക്ക് വായിക്കാനും എഴുതാനും ലഭിക്കുന്ന അവസരം. അങ്ങനെ ഇത്തിരി വായനയിലും എഴുത്തിലും മുഴുകിയിരിക്കുന്ന സമയത്താണ് രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് തൃശൂരിലെന്ന് വാർത്തകൾ വന്നത്; ജനുവരി അവസാനത്തിൽ. കൂടിയാൽ രണ്ടോ മൂന്നോ മാസത്തെ പ്രശ്നമേയുള്ളൂവെന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ, ആളിപ്പടർന്ന സാംക്രമിക രോഗം എനിക്കു തന്നത് അശാന്തിയുടെ ദിനരാത്രങ്ങളാണ്. വായിക്കാനും എഴുതാനുമുള്ള എെൻറ മനോനില പത്തൊമ്പതാം നമ്പറുകാരൻ വൈറസ് തട്ടിയെടുത്തു.
കൊറോണ കൊണ്ടുപോയ ഓണം റിലീസ്
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള തിരക്കഥ നിരവധി ചർച്ചകൾക്കും മിനുക്കുപണികൾക്കുമൊടുവിൽ അന്ത്യരൂപം കൊണ്ടു. മറ്റു അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കാര്യങ്ങളിലും തീരുമാനമായി. ഷൂട്ടിങ് ലൊക്കേഷനും നിശ്ചയിച്ചു. ഷെഡ്യൂളും തയാറാക്കി. ഞാൻ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പടം ‘ഒരാൾ മാത്രം’ (1997) ആയിരുന്നു. പത്തിരുപത്തിമൂന്നു വർഷമായി. അതുകൊണ്ടാണ് പുതിയ പടത്തിൽ മമ്മൂട്ടി വേണമെന്ന് ആഗ്രഹിച്ചത്.
ആഗസ്റ്റ് അവസാനത്തിലാണ് ഓണം. ജനുവരിയിൽതന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഏപ്രിൽ 10 ന് ഷൂട്ട് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. ഏപ്രിൽ-മേയ് ആണേല്ലാ സിനിമയുടെ കൊയ്ത്തുകാലം. ഷൂട്ടിനും ലാബ് വർക്കിനും നാലഞ്ചുമാസത്തെ സമയം കിട്ടുന്നുണ്ട്. സ്ക്രിപ്റ്റ് റെഡിയാണെങ്കിൽ, ഇത്രയും സമയമേ വേണ്ടൂ എനിക്കൊരു പ്രോജക്ട് ചെയ്യാൻ.
ഷൂട്ട് അൽപം വൈകിയാൽപോലും, യുദ്ധകാലാടിസ്ഥാനത്തിൽ രാവും പകലും പണിയെടുത്താൽ, പടം ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാമെന്നും കണക്കുകൂട്ടി. കൊറോണക്കാലം അന്ന് ലോക്ഡൗണിൽ എത്തിയിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടുമായി മുന്നോട്ടുപോകാമെന്നുതന്നെയാണ് അവസാനംവരെ കരുതിയത്. പേക്ഷ, കോവിഡ് വ്യാപനം കുതിച്ചുയർന്നു. എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി.
ഇനി ഈ സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചുപറയാൻ കഴിയില്ല. അതാണ് ഏറ്റവും വലിയ ഖേദം. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയാണത്. മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. മമ്മൂട്ടിയെ നായകനാക്കി ഞാൻ മുമ്പ് സംവിധാനം ചെയ്തിട്ടുള്ള ‘കളിക്കളം’, ‘അർഥം’, ‘ഗോളാന്തര വാർത്തകൾ’, ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’, ‘കനൽക്കാറ്റ്’ തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു. ‘ശ്രീധരെൻറ ഒന്നാം തിരുമുറിവ്’ വിജയിക്കാതിരുന്നതിെൻറ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എെൻറ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ‘ശ്രീധരെൻറ ഒന്നാം തിരുമുറിവ്’.
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
എല്ലാ രാജ്യങ്ങളിലെയും എല്ലാ തട്ടിൽപെട്ടവരെയും ഏറ്റക്കുറച്ചിലില്ലാതെ രോഗഗ്രസ്തരാക്കിയ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ആദ്യപാഠം എല്ലാവരും തുല്യരെന്നാണ്. ഉള്ളവനെയും ഇല്ലാത്തവനെയും കോവിഡ്-19 ഒരുപോലെ പിടികൂടി. അഹങ്കരിക്കാനായി ഒന്നുമില്ലെന്നു തെളിയിച്ചു. ഒരു നിമിഷം മതി എല്ലാം തലകീഴായി മറിയാൻ. പണമെത്ര ഉണ്ടായാലും കൊച്ചു കാര്യങ്ങൾവരെ നടക്കില്ലെന്ന് കൊറോണ നമ്മെ ബോധ്യപ്പെടുത്തി.
രണ്ടാമത്തെ പാഠം, പരാശ്രയം കൂടാതെ ജീവിക്കാൻ നമ്മളെ പാകപ്പെടുത്തിയെടുത്തതാണ്. അതിഥി തൊഴിലാളികളെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയ ജോലിക്കാരെ തിരിച്ചയച്ചതാണ് പരസഹായമില്ലാതെ കഴിഞ്ഞുകൂടാൻ നമ്മെ പ്രേരിപ്പിച്ചത്.
സിനിമ ഒരു അവശ്യവസ്തുവല്ല!
പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിെൻറ ‘അഗ്നിപർവതം’ (1979) എന്ന പടത്തിെൻറ സഹസംവിധായകനായി രംഗത്തെത്തിയതു മുതൽ ഞാൻ സിനിമയിൽ സജീവമാണ്. 41 വർഷമായി ഇവിടെയുണ്ട്. എന്നാൽ, ചലച്ചിത്ര നിർമാണവും അതിെൻറ പ്രദർശനവും മുെമ്പാരിക്കലും കേട്ടുകേൾവിയില്ലാത്ത വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. കോവിഡ് പ്രോേട്ടാകോളിെൻറ ഭാഗമായി തിയറ്ററുകൾ അടച്ചിടപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരണവും എളുപ്പമല്ല. സിനിമ ഒരു അവശ്യ വസ്തുവല്ല എന്നതാണ് ഈ മാധ്യമത്തിെൻറ നിലനിൽപിനെ ശരിക്കും അപകടത്തിലാക്കുന്നത്. ഭക്ഷണമോ പാർപ്പിടമോ പോലെയല്ലേല്ലാ ഇത്. മനുഷ്യന് സിനിമയില്ലാതെയും കഴിയാം എന്നതുകൊണ്ട് ചലച്ചിത്രത്തിെൻറ നിലനിൽപിന് പ്രത്യേക പരിഗണനകളൊന്നും ലഭിക്കാൻ ഇടയില്ല.
ഒ.ടി.ടി പകരമാവില്ല
കോവിഡിൽനിന്ന് മുക്തിനേടി, തിയറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ലെന്ന ആശങ്കയിൽ സിനിമ റിലീസും പ്രദർശനവും ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് (OTT: Over-the-Top Media service) മാറുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്. ഏതെങ്കിലുമൊരു പ്ലാറ്റ്ഫോമിെൻറ വരിക്കാരായി, വീട്ടിലിരുന്ന് ഇൻറർനെറ്റുവഴി പുതിയ സിനിമകൾ കാണാനുള്ള സൗകര്യമാണിത്.
പേക്ഷ, ഒ.ടി.ടിക്ക് ഒരുപാട് പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പോസ്റ്റർ രൂപകൽപന മുതൽ ചിത്രീകരണരീതിവരെ സ്വകാര്യ പ്ലാറ്റ്ഫോം ഉടമസ്ഥരുടെ നിയന്ത്രണത്തിലാകും നടക്കുക. ആർട്ടിസ്റ്റ് വാല്യു, ബിഗ് ബജറ്റ്-സ്മാൾ ബജറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ അവർക്ക് സ്വീകാര്യമാണെങ്കിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂ. ഒ.ടി.ടിയിൽ പ്രതിഭാശാലികളായ പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിനുവരെ കടമ്പകൾ കടക്കേണ്ടിവരും.
തിയറ്ററിലാണ് റിലീസ് ചെയ്യുന്നതെങ്കിൽ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ചലച്ചിത്ര നിർമാണവും പ്രദർശനവും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ തളച്ചിടേണ്ട കലയല്ല. അൽപം വൈകിയാലും ഈ ആപൽഘട്ടം അതിജീവിച്ച് മലയാള സിനിമ, ജീവിതഗന്ധിയായ കഥകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇഷ്ടസിനിമയുടെ വ്യാകരണം
നന്മനിറഞ്ഞൊരു കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും പറയില്ല, കാണിക്കില്ല, സൂചിപ്പിക്കുക പോലുമില്ല. അവസാനം ഒരു സന്ദേശവും വേണം. നമ്മുടെ പരിസരങ്ങളിൽനിന്നുതന്നെ കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം. ഇതൊക്കെയാണ് എെൻറ സിനിമയുടെ ഏകദേശ വ്യാകരണം. ഞാനൊരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. സാധാരണക്കാരെൻറ പ്രശ്നങ്ങളാണ് എനിക്കു കൂടുതൽ മനസ്സിലാകുന്നത്. എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ സാധിക്കുന്നതും അതുതന്നെ.
വിദേശ നോവലുകളും അവയുടെ വിവർത്തനങ്ങളും മലയാളിക്കു മനസ്സിലാവാത്ത അവയിലെ കഥാപാത്രങ്ങളും എെൻറ കാൻവാസിൽ ഇല്ല. മൊഴിമാറ്റം ചെയ്ത മറ്റു ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളിലേക്കും ഞാൻ കാമറ തിരിച്ചിട്ടില്ല. നമ്മുടെ പ്രേക്ഷകർ എന്നിൽനിന്നു പ്രതീക്ഷിക്കുന്നതും നാടൻ വിഷയങ്ങളാണ്.
‘ടി.പി. ബാലഗോപാലൻ എം.എ’യും ‘സന്മനസ്സുള്ളവർക്കു സമാധാന’വും, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും’ ആരംഭകാലത്തെ ചില ഉദാഹരണങ്ങളാണ്. ‘വരവേൽപ്’, ‘സന്ദേശം’ തുടങ്ങിയവ നാട്ടിലെ സമകാലിക സംഭവങ്ങളുടെ ആവിഷ്കാരങ്ങളുമായിരുന്നു. ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങളും’ ‘രസതന്ത്ര’വും അതുപോലെയുള്ള മറ്റു പടങ്ങളും തന്നെയാണ് എെൻറ ചലച്ചിത്ര ഭാഷയുടെയും അതിെൻറ വ്യാകരണത്തിെൻറയും സാക്ഷ്യപത്രങ്ങൾ!
‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ക്ക് മികച്ച മലയാളം സിനിമക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. എഴുപതുകളിലെ തീപ്പൊരി നടൻ സുകുമാരൻ മുതൽ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ജയറാമും മകൻ കാളിദാസും വരെയുള്ള നായകന്മാർക്കും ഷീല മുതൽ പുതിയ തലമുറയിലെ അമലാ പോൾ വരെയുള്ള നായികമാർക്കും കാമറക്കുമുന്നിൽ നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചു എന്നതുതന്നെയാണ് സംവിധാകയൻ എന്നനിലയിലെ നേട്ടം.
ഇനി ഗാനങ്ങളില്ലേ?
സിനിമ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത്. അന്ന് എഴുത്തിന് കൂടുതൽ സമയം കണ്ടെത്താൻ കഴിയുമായിരുന്നു. കാലത്തെ അതിജീവിച്ച് ഇന്നും എല്ലാവരും മൂളുന്ന ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ...’, അല്ലെങ്കിൽ, ‘ഓ, മൃദുലേ...’ തുടങ്ങിയ ഗാനങ്ങളൊക്കെ അക്കാലങ്ങളിലാണ് എഴുതപ്പെട്ടത്. പത്തുപതിനെട്ടു സിനിമകൾക്കുവേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും, സംവിധാനമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാട്ടെഴുത്തിൽ ശ്രദ്ധിച്ചിരുന്ന കാലങ്ങളിൽ ഞാൻ തനിയെ പടങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടില്ല.
സ്വതന്ത്രമായി ഞാൻ ചെയ്ത ആദ്യ പടം ‘കുറുക്കെൻറ കല്യാണ’മാണ്. ഡോ. ബാലകൃഷ്ണൻ രചിച്ച ഈ ഹാസ്യചിത്രം 1982 ലാണ് ഇറങ്ങിയത്. ‘സിന്ദൂര’ത്തിനുവേണ്ടി ‘ഒരു നിമിഷം തരൂ’ എഴുതിയത് 1976ൽ ആയിരുന്നു. എെൻറ തന്നെ പടമായ ‘തൂവൽ കൊട്ടാര’ത്തിനു വേണ്ടിയാണ് ഒടുവിൽ ഗാനമെഴുതിയത്. ദാസേട്ടൻ ആലപിച്ച ‘തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ...’ എന്നു തുടങ്ങുന്ന ഗാനം. 1996ൽ ആയിരുന്നു അത്. ഇനി പാട്ടെഴുതുന്നില്ലെന്നു പറയുന്നില്ല, കൊറോണ ഒഴിഞ്ഞ് സർഗശക്തിയുള്ളൊരു ചിന്താമണ്ഡലം തിരിച്ചു ലഭിക്കട്ടെ!
ചരിത്രം എെൻറ വിഷയമല്ല
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയെപ്പറ്റി കേട്ടു. ആദ്യമായാണ് ഒരു കഥ നാലുപേർ ഒരേസമയത്ത് സിനിമയാക്കാൻ ശ്രമിക്കുന്നതായി കേൾക്കുന്നത്. എത്രപേർ ഈ പ്രോജക്ടുമായി ശരിക്കും മുന്നോട്ടുപോകുന്നുവെന്നറിയാൻ കാത്തിരിക്കുകതന്നെ വേണം. ഖിലാഫത്ത് സമര നായകനായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഞാൻ ചരിത്രം സിനിമയാക്കാറില്ല.
നാട്ടിൻപുറത്തെ സാധാരണക്കാരെ വരച്ചുകാട്ടാനാണ് എനിക്കിഷ്ടം. എെൻറ ‘അർഥ’വും, ‘പിൻഗാമി’യും മാത്രമാണ് അതിന് അപവാദമായിട്ടുള്ളത്. മറ്റുള്ള പടങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശരാശരി ഒരേ സ്വഭാവരീതികളുള്ള നമ്മുടെ ഗ്രാമീണരുടെ പൊതു പ്രതിനിധികളാണ്. ആയതിനാൽ വാരിയൻകുന്നനോ ചരിത്രമോ എെൻറ വിഷയമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.