Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസുഗന്ധഗിരിയിലെ...

സുഗന്ധഗിരിയിലെ ദുർഗന്ധങ്ങൾ

text_fields
bookmark_border
സുഗന്ധഗിരിയിലെ ദുർഗന്ധങ്ങൾ
cancel
camera_alt???????????????????? ?????????

പൊഴുതന: വിലയും വിളവും കുറഞ്ഞതിനു പുറമെ, രൂക്ഷമായ വന്യമൃഗശല്യം കൂടിയായതോടെ സുഗ ന്ധഗിരിയിലെ കർഷകർ ദുരിതത്തുരുത്തിൽ. പതിച്ചുകിട്ടിയ ഭൂമിയിൽ കൃഷിചെയ്ത് ഉപജീവ നം കണ്ടെത്തുന്ന കുടുംബങ്ങൾക്ക് പറയാനുള്ളത് നഷ്ടക്കഥകൾ മാത്രമാണ്. പട്ടികവർഗ കുടുംബങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സുഗന്ധഗിരി മേഖലയിലെ ചെറുകിട കർഷകരടക്കം കഴിഞ്ഞ എതാനും വർഷങ്ങളായി കടുത്ത പ്രതിന്ധിയെ നേരിടുകയാണ്. പ്രളയം കാര്യമായി ബാധിച്ച സുഗന്ധഗിരിയിൽ ഇന്ന് കാപ്പി, കുരുമുളക്, അടക്ക ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ് പേരിന് മാത്രമാണ്. അഞ്ചേക്കറോളം വരുന്ന ഭൂമിയിൽ ഓരോ കുടുംബത്തിനും ഇത്തവണ വിളവെടുപ്പായി ലഭിച്ചത് മുടക്കിയതിെൻറ പകുതി മാത്രം. പൊഴുതന പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന സുഗന്ധഗിരി മേഖലയിൽ കാപ്പി, കുരുമുളക് അടക്കമുള്ളവ കൃഷിചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടത്തെ കുടുംബങ്ങൾ. ഗതാഗതയോഗ്യമായ റോഡുകളും അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല. പതിറ്റാണ്ടുകളായി ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശമാണിത്.

ജില്ലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനാണ് 1976ൽ സുഗന്ധഗിരിയിൽ കർഡമം പ്രോജക്ടും പൂക്കോട് ഡയറി േപ്രാജക്ടും തുടങ്ങിയത്. 1500 ഏക്കർ നിക്ഷിപ്ത വനഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് പട്ടികവർഗ വികസന വകുപ്പിന് കൈമാറിയത്. തൊഴിലാളികളെ അംഗങ്ങളാക്കിയാണ് ഇരു പ്രോജക്ടുകളും ആരംഭിച്ചത്. പിന്നീട് 2003ൽ പദ്ധതികൾ നിലച്ചു. സുഗന്ധഗിരിയിൽ എ.കെ. ആൻറണി സർക്കാറിെൻറ ഭരണസമയത്ത് 356 പട്ടികവർഗ കുടുംബങ്ങൾക്കായി അഞ്ചേക്കർ ഭൂമി വീതവും 22 കുടുംബങ്ങൾക്ക് രണ്ടേക്കർ ഭൂമി വീതവുമാണ് നൽകിയത്. അംബ, പ്ലാേൻറഷൻ, പൂക്കോട്, മാങ്ങാപാടി, ഒന്നാം യൂനിറ്റ്, രണ്ടാം യൂനിറ്റ്, ചെന്നായ്കവല എന്നിവിടങ്ങളിൽ ലഭിച്ച ഭൂമിയിൽ കൃഷിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് വന്യമൃഗങ്ങൾ വരുത്തുന്നത്. കാട്ടുപന്നിയും കുരങ്ങുമാണ് വലിയ ഭീഷണി. വാഴ, ചേന, കപ്പ, ചേമ്പ് എന്നിവയെല്ലാം നശിപ്പിക്കുകയാണ്. വികസനത്തിന് തടസ്സംനിൽക്കുന്ന സമീപനമാണ് വനംവകുപ്പ് അടക്കമുള്ളവ വർഷങ്ങളായി സ്വീകരിക്കുന്നത്. അടുത്തിടെയാണ് രാജീവ്ഗാന്ധി പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതിപോലും സുഗന്ധഗിരി മേഖലയിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story