കൈനാട്ടിയുടെ കുരുക്കഴിക്കാൻ 1.29 കോടി
text_fieldsകൽപറ്റ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൈനാട്ടി ജങ്ഷൻ നവീകരണത്തിന് വഴിയൊ രുങ്ങി. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ലെ കൈനാട്ടി ജങ്ഷൻ 1.29 കോടി രൂപ ചെലവിലാണ് നവീ കരിക്കുക. മാനന്തവാടി, ബത്തേരി റോഡുകൾ സംഗമിക്കുന്ന ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കേരള റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് 1.29 കോടി രൂപ ചെലവിട്ടാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം ജങ്ഷന് നവീകരണം നടത്തുക. പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ദേശീയപാത വിഭാഗം അറിയിച്ചു. നിലവിലെ റോഡ് വീതികൂട്ടിയാണ് നവീകരണം. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി കാല്‍നട പോലും ദുഷ്കരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കുതിച്ചെത്തുന്ന വെള്ളം റോഡിലേക്ക് പതിക്കാത്തവിധം ഒഴുകിപ്പോകുന്ന ഓവുചാലുകള്‍ ഇതിെൻറ ഭാഗമായി ഇവിടെ നിര്‍മിക്കും. പ്രതിദിനം ഏകദേശം മുപ്പത്തിയാറായിരത്തോളം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതായി റോഡ് വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദേശീയപാതയില്‍നിന്ന് മാനന്തവാടി റോഡിലേക്ക് തിരിയുന്ന കവല കൂടിയാണിത്.
ജനറൽ ആശുപത്രി കൈനാട്ടിയിലേക്ക് മാറ്റിയതോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകുംം. ഇതുവഴി കാൽനടയും ദുഷ്കരമാണ്. നവീകരണം പൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്ക് വരുന്നവരുെടതടക്കമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനാകും. ഒട്ടേറെ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിക്കും. ബൈപ്പാസ് ജങ്ഷന് വഴി കൂടുതല്‍ വാഹനങ്ങള്‍കൂടി കടത്തിവിടുന്നതോടെ കല്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. നേരേത്ത റോഡ് സുരക്ഷ കമീഷണർ ഡോ. ഇളങ്കോവൻ സ്ഥലം സന്ദർശിച്ചിരുന്നു. കൽപറ്റ-ബത്തേരി, കൽപറ്റ-മാനന്തവാടി റോഡുകളുടെ സംഗമസ്ഥാനത്ത് ട്രാഫിക് സിഗ്നൽ സ്ഥാപിക്കും. മൂന്നുഭാഗത്തും ഫുട്പാത്ത് പ്രത്യേകമായി ഒരുക്കും. സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ ഇടപെടലും പദ്ധതിക്ക് വേഗത്തില്‍ അംഗീകാരം ലഭിക്കാന്‍ സഹായകമായി. ലഭ്യമായ ഫണ്ട് ഉടന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കൈമാറുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.