ദേ, ഇൗ കുടുംബത്തെ ഒഴിപ്പിക്കുന്നു...
text_fieldsമേപ്പാടി: മുൻ എസ്റ്റേറ്റ് തൊഴിലാളിയുടെ കുടുംബത്തെ കുടിയിറക്കാൻ നീക്കം. മൂപ്പൈനാട് പഞ്ചായത്ത് പുതിയപാടി 12ൽ പരേതനായ സിദ്ധെൻറ ഭാര്യയെയും മകനെയും കുടുംബം താമസിക്കുന ്ന കൈവശഭൂമിയിൽ നിന്നൊഴിപ്പിക്കാനാണ് എച്ച്.എം.എൽ നെടുങ്കരണ ഡിവിഷൻ മാനേജ്മെൻറ് നീ ക്കം നടത്തുന്നത്. 1990ൽ എച്ച്.എം.എൽ എസ്റ്റേറ്റ് ജോലിയിൽനിന്ന് വിരമിച്ച് 2013ൽ മരണമടഞ്ഞ സിദ്ധെൻറ ഭാര്യ സിദ്ധി, മകൻ കെമ്പൻ എന്നിവർ താമസിക്കുന്ന വീടും 50 സെൻറ് സ്ഥലവും ഒഴിപ്പിക്കാനാണ് ശ്രമം. 1960 മുതൽ കുടുംബം ഇവിടെ കഴിഞ്ഞുവരുകയാണ്. 1960ൽ സർക്കാറിെൻറ ഗ്രോ മോർ ഫുഡ് പദ്ധതിയനുസരിച്ച് എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന സിദ്ധന് നെൽകൃഷിക്കായി അര ഏക്കർ സ്ഥലം മാനേജ്മെൻറ് അനുവദിച്ചിരുന്നു. കൃഷി ചെയ്യുന്നതിനൊപ്പം ഇയാൾ അതിൽ ഒരു ഷെഡ്ഡ് കെട്ടി താമസിക്കുകയും ചെയ്തു. 1990ൽ ജോലിയിൽനിന്ന് വിരമിച്ചെങ്കിലും എസ്റ്റേറ്റ് ഭൂമി കൈയേറി കൈവശം വെച്ചെന്ന കാരണം പറഞ്ഞ് ഗ്രാറ്റ്വിറ്റി ആനുകൂല്യം കമ്പനി തടഞ്ഞുവെച്ചു. ഇതിനെതിരെ സിദ്ധൻ കോടതിയെ സമീപിക്കുകയും അനുകൂല വിധിയുണ്ടാകുകയും ചെയ്തു. തുടർന്ന് 2008ൽ ഗ്രാറ്റ്വിറ്റി തുക ലഭിച്ചു.
1963ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഷെഡ്യൂൾ (ബി)യിൽപ്പെടുന്ന ചതുപ്പിൽ കൃഷി ചെയ്ത് പതിറ്റാണ്ടുകളായി വീടുവെച്ച് താമസിച്ചുവരുന്ന സിദ്ധന് പാട്ടക്കുടിയാൻ എന്ന ആനുകൂല്യം അനുവദിച്ച് ഭൂമിയിലുള്ള കമ്പനിയുടെ അവകാശവാദം 2008ൽ കോടതി തള്ളിയിരുന്നു. 2013ൽ സിദ്ധെൻറ മരണശേഷം ഭാര്യ സിദ്ധിയും മകൻ കെമ്പനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ഇതിനിടയിൽ വിധിക്കെതിരെ രഹസ്യമായി കമ്പനി കോടതിയിൽ അപ്പീൽ നൽകുകയും എക്സ് പാർട്ടി വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച് ഒരു സമൻസ് പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കോടതി ആമീൻ, സർവേയർ എന്നിവർക്കൊപ്പം ശനിയാഴ്ച കമ്പനി അധികൃതർ തങ്ങളുടെ ഭൂമി അളക്കാൻ വന്നപ്പോൾ മാത്രമാണ് തങ്ങൾ കേസിനെക്കുറിച്ചറിയുന്നതെന്നും കെമ്പൻ പറയുന്നു.
എച്ച്.എം.എൽ കമ്പനി തടഞ്ഞുവെച്ച സർവിസ് ആനുകൂല്യവും ഭൂമിയുടെ കൈവശാവകാശവും കോടതി വിധിയിലൂടെ നേടിയെടുത്തതിലുള്ള കമ്പനിയുടെ പ്രതികാര നടപടിയാണിപ്പോൾ ഈ കുടുംബത്തിനുനേരെ ഉണ്ടായിരിക്കുന്നതെന്ന് ഹരിതസേന പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പറഞ്ഞു. ഇവർക്ക് സമീപത്തായി 70ഓളം കുടുംബങ്ങൾ സമാന സ്വഭാവമുള്ള ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നുണ്ട്. അവർക്കാർക്കുമെതിരെയുമില്ലാത്ത നടപടി ഈ പാവപ്പെട്ട കുടുംബത്തിനുനേരെ മാത്രം ഉണ്ടാകുന്നത് ചെറുക്കുമെന്നും തങ്ങൾ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും സന്തോഷ് വ്യക്തമാക്കി. എച്ച്.എം.എൽ അധികൃതരുടെ നടപടിക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.