Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവരുന്നൂ...

വരുന്നൂ വിദ്യാലയങ്ങളില്‍ ‘ആരോഗ്യ ഇടങ്ങൾ’

text_fields
bookmark_border
വരുന്നൂ വിദ്യാലയങ്ങളില്‍  ‘ആരോഗ്യ ഇടങ്ങൾ’
cancel

കൽപറ്റ: ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യ ഇടങ്ങൾ (ഹെൽത്ത് കോർണർ) സജ്ജീകരിക്കു ം. ഓരോ സ്‌കൂളിലെയും സീനിയര്‍ അധ്യാപകെൻറ മേല്‍നോട്ടത്തിലാണ് ഇത് പ്രവര്‍ത്തിക്കേണ്ടത ്. സ്‌കൂളിലെ ഒരിടം ഇതിനായി മാറ്റിവെക്കണം. മെഡിക്കല്‍ എമര്‍ജന്‍സി കൈകാര്യം ചെയ്യുന്ന തിന് സഹായകരമാകുന്ന ലഘുലേഖകൾ, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറു കള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍, മരുന്നുകള്‍ എന്നിവ ഇവിടെ ഒരുക്കും. വേതനം നല്‍കാന്‍ ശേഷിയുള്ള സ്‌കൂളുകള്‍ മുഴുവൻസമയ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്ന കാര്യം പരിഗണിക്കണം. മറ്റിടങ്ങളില്‍ അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കണം. പി.ടി.എകള്‍ ഹെല്‍ത്ത് കോര്‍ണറുകളുടെ നടത്തിപ്പിന് മുന്നിട്ടിറങ്ങണമെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു.

ആരോഗ്യവകുപ്പിെൻറയും ദേശീയ ആരോഗ്യ മിഷെൻറയും നേതൃത്വത്തില്‍ സേവനം നടത്തുന്ന അധ്യാപകര്‍ക്കും കുട്ടികൾക്കും പരിശീലനം നല്‍കും. സര്‍വജന ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിനുശേഷം കലക്‌ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. വിദ്യാലയങ്ങളില്‍ ഗാര്‍ഡിയന്‍ ഡോക്ടര്‍ സംവിധാനം നടപ്പാക്കാൻ പദ്ധതിയുണ്ട്. വിദ്യാലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്നതും ഏതൊരാവശ്യത്തിനും വിദ്യാലയത്തില്‍ എത്താന്‍ സാധിക്കുന്നതുമായ ഡോക്ടറെ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. ഇതിനായി ഐ.എം.എയുടെ സഹകരണം തേടും. അനുഭവങ്ങളില്‍നിന്നുള്ള ഓരോ പാഠവും മറ്റൊരു ദുരന്തത്തെ ഇല്ലാതാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവത്തിെൻറ പേരില്‍ അധ്യാപക സമൂഹത്തെ ഓന്നാകെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള നടപടി അംഗീകരിക്കാനാകില്ല. വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും അധ്യാപകര്‍ മനോവീര്യം കൈവിടരുത്. ഒരു തലമുറയെ ഒന്നാകെ വെളിച്ചത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തമാണ് അവരില്‍ അര്‍പ്പിതമായിരിക്കുന്നതെന്നും കലക്ടര്‍ ഓർമിപ്പിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. ബി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കും
കൽപറ്റ: ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ദുരന്തനിവാരണ പദ്ധതി തയാറാക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ദുരന്തനിവാരണ പ്ലാന്‍ തയാറാക്കുന്നതിനുള്ള സഹായം ജില്ല ദുരന്തനിവാരണ അതോറിറ്റി നല്‍കും. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള മറ്റ് അപകടങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കുന്നതോടൊപ്പം അവ തരണംചെയ്യാനുള്ള അറിവും ബോധവും വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്നതിെൻറ ഭാഗമായാണ് പദ്ധതി. പ്രാഥമിക ചികിത്സരീതികളെ കുറിച്ചുള്ള അറിവും ഇതോടൊപ്പം നല്‍കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story