പ്രളയ ബാധിതർക്കായി ലഭിച്ച വസ്തുക്കൾ കെട്ടിക്കിടന്ന് നശിക്കുന്നു
text_fieldsമേപ്പാടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി വ്യക്തികളും സംഘടന കളും ഗ്രാമപഞ്ചായത്തിനെ ഏൽപിച്ച സാധനങ്ങൾ നശിക്കുന്നു. പഴയ ഗവ. പോളി കെട്ടിടത്തിനു ള്ളിൽ കൂട്ടിയിട്ട സാധനങ്ങൾ നശിക്കാൻ ഇടവരുത്തുന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. കട്ടിൽ, കിടക്ക, പായകൾ, പാത്രങ്ങൾ മുതലായ ഗൃഹോപകരണങ്ങൾ എന്നിവക്ക് പുറമെ അരി, ആട്ട മുതലായ ഭക്ഷ്യവസ്തുക്കളും അതിൽ ഉൾപ്പെടുന്നുവെന്ന ആക്ഷേപവും അവർ ഉന്നയിച്ചു. അർഹതപ്പെട്ടവർക്ക് ഇവ വിതരണം ചെയ്യുന്നതിൽ പഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തിയിരിക്കയാണെന്നും ആരോപിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ വി.കെ. സുലൈമാൻ, രോഹിത് ബോധി, മൻസൂർ, സതീശൻ, സാജർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്. എന്നാൽ, ആരോപണം വസ്തുതയല്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് പറഞ്ഞു. ലഭിച്ച ദുരിതാശ്വാസ സാധനങ്ങൾ അർഹതപ്പെട്ടവർക്ക് ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പ്, ചില സംഘടനകൾ എന്നിവർ എത്തിച്ച കുറേ സാധനങ്ങൾ സൂക്ഷിക്കാൻ പഞ്ചായത്ത് ഓഫിസിൽ സ്ഥലമില്ലാത്തതിനാൽ പഴയ പോളി കെട്ടിടത്തിലാണ് സൂക്ഷിച്ചത്. അവർ തന്നെയാണ് അത് വിതരണം നടത്തുന്നത്. കട്ടിൽ, കിടക്ക, പാത്രങ്ങൾ മുതലായ ഗൃഹോപകരണങ്ങൾ വീട് നഷ്ടപ്പെട്ടവർ പുതിയ വീട്ടിലേക്ക് താമസമാക്കുമ്പോൾ അവർക്ക് നൽകാനായി സൂക്ഷിച്ചിരിക്കുകയാണ്. കേടായിപ്പോകുന്ന വസ്തുക്കളൊന്നും അതിലില്ലെന്നും സഹദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.