Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസമരം ചെയ്ത് നേടിയ...

സമരം ചെയ്ത് നേടിയ ഭൂമിയുണ്ട്; അന്തിയുറങ്ങാൻ വീടില്ല

text_fields
bookmark_border
സമരം ചെയ്ത് നേടിയ ഭൂമിയുണ്ട്; അന്തിയുറങ്ങാൻ വീടില്ല
cancel
camera_alt????????????? ????????????? ????????? ????????????????????? ???????? ????????????

വെള്ളമുണ്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ ഭൂമി ലഭിച്ചെങ്കി ലും ഉറങ്ങാൻ വീടില്ലാതെ ആദിവാസി കുടുംബങ്ങൾ. മുത്തങ്ങ സമരത്തെ തുടർന്ന് ജില്ലയുടെ വി വിധ ഭാഗങ്ങളിൽ മിച്ചഭൂമി കൈയേറി കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങളാണ് സ്ഥലം ലഭിച്ചിട്ടും വീടില്ലാതെ ദുരിതജീവിതം നയിക്കുന്നത്. ആദിവാസികൾക്ക് വാഗ്ദാനങ്ങൾ നൽകിയവർ ഇപ്പോൾ മൗനത്തിലാണ്. വെള്ളമുണ്ട പഞ്ചായത്തിലെ പെരുങ്കുളം സമരഭൂമിയിലെ നിരവധി ആദിവാസി കുടുംബങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണ്. ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വീടിന് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ആവർത്തിക്കുന്ന ഭൂമിയാണ് കിട്ടിയത്.

ഇവിടെ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിലാണ് ഇവർ താമസിക്കുന്നത്.15 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന പലർക്കും ഇതുവരെ വീട് പാസായിട്ടില്ല. മഴ കഴിഞ്ഞതോടെ ഏക റോഡ് ഒലിച്ചുപോയതിനാൽ മലമുകളിലെ ഭൂമിയിലേക്കെത്താൻ വഴിയും ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ, സമരം ചെയ്ത് നേടിയ ഭൂമി ഇട്ടെറിഞ്ഞ് പല കുടുംബങ്ങളും മറ്റു കോളനികളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും കുടിലുകൾ തകർന്നതും ഇവരുടെ ജീവിതം ദുസ്സഹമാക്കി. കോളനിയിലെ രാജൻ- സിന്ധു ദമ്പതികൾ നാലു കുട്ടികളുമായി തകർന്ന വീട്ടിലാണ് താമസം. ചോരുന്ന കൂരകളിൽ ഇങ്ങനെ എത്ര നാൾ കഴിയേണ്ടിവരുെമന്നറിയാതെ കഴിയുകയാണ് ഈ കുടുംബങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story