കാട്ടാനക്കൂട്ടത്തിെൻറ ആക്രമണം: മണിയുടെ മരണത്തിൽ വ്യാപക പ്രതിഷേധം
text_fieldsമാനന്തവാടി: കാട്ടാന കൂട്ടത്തിെൻറ ആക്രമണത്തിൽ കാപ്പി തോട്ടത്തിലെ വാച്ചർ കൊല്ലപ്പെ ട്ട സംഭവത്തിൽ വനപാലകർക്കെതിരെ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച പുലർച്ചെയാണ് തിരുനെല ്ലി ആക്കൊല്ലി സാരംഗ് നിവാസിൽ കെ.സി. മണിയെ ആന കൊന്നത്. തിങ്കളാഴ്ച രാത്രി മുതൽ കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഈ വിവരം വനം വകുപ്പുകാരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മണി കൊല്ലപ്പെട്ടപ്പോൾ വനപാലകർ ആശുപത്രിയിൽ എത്തിയിരുന്നു. ഇത് നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും തമ്മിൽ മോർച്ചറിക്ക് മുന്നിൽ വാക്കേറ്റത്തിനിടയാക്കി. മാനന്തവാടി സി.ഐ പി.കെ. മണിയുടെ നേതൃത്വത്തിൽ എത്തിയ പോലീസാണ് രംഗം ശാന്തമാക്കിയത്. മണിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സ്ഥിരം ജോലിയും നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തുടർന്ന് ഡി.എഫ്.ഒ രമേഷ് വിഷ്ണോയുടെ ചേംബറിൽ മാനന്തവാടി എ.എസ്.പി വൈഭവ് സക്സേനയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ അഞ്ച് ലക്ഷം രൂപ ഉടൻ നൽകാൻ തീരുമാനമായി. നിയമ നടപടികൾ പൂർത്തീകരിക്കുന്ന മുറക്ക് അഞ്ച് ലക്ഷം രൂപ കൂടി നൽകും. ആശ്രിതർക്ക് സ്ഥിരം ജോലി ലഭിക്കാൻ ശിപാർശ ചെയ്യാനും അതുവരെ താൽക്കാലിക ജോലി നൽകാനും സംസ്കാര ചടങ്ങുകൾക്ക് 20,000 രൂപ നൽകാനും സുരക്ഷ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. ചർച്ചയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായ ദേവി, വൈസ്പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, നേതാക്കളായ കെ.വി. മോഹനൻ, പി. ഗഗാറിൻ, പി.വി. സഹദേവൻ, കെ.ടി. ഗോപിനാഥ്, എ.എം. നിഷാന്ത്, റഷീദ് തൃശിലേരി, കെ.ജി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അപ്പപ്പാറ വനം ഓഫിസ് ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.