ചെറുകിട തേയില കർഷകർ വൻ പ്രതിസന്ധിയിൽ
text_fieldsകൽപറ്റ: തേയില വിലയിടിവിനെ തുടർന്ന് ആയിരക്കണക്കിന് ചെറുകിട തേയില കർഷകർ വൻ പ ്രതിസന്ധിയിൽ. തേയില ചപ്പിെൻറ വില കിലോക്ക് 12-13 രൂപയായി കുറഞ്ഞു. 20 രൂപ വരെ ലഭിച്ചിരുന ്ന സ്ഥാനത്താണിത്. വൻകിട ഫാക്ടറി ഉടമകൾ തേയില ശേഖരിച്ച ചെറുകിടക്കാർക്ക് രണ്ടു മാസമായി പണം നൽകിയിട്ടില്ല. കാരണം, വൻകിട തോട്ടങ്ങളും സംസ്കരണ ഫാക്ടറികളും വിലയിടിവിൽ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ തീവ്രമഴയും വെള്ളപൊക്കവും തേയില കർഷകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ മഴ കുറഞ്ഞതോടെ തേയിലക്ക് കീടബാധ വ്യാപകമായുണ്ട്.
ഇത് തേയിലയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. തേയില കർഷകർ രണ്ടു വർഷമായി നേരിടുന്ന പ്രതിസന്ധിയാണ് ഇപ്പോൾ രൂക്ഷമായത്. പ്രതിസന്ധി മറികടക്കാൻ സർക്കാറും ടീ ബോർഡും ഇടപെടണമെന്നും വിലസ്ഥിരത ഫണ്ട് രൂപവത്കരിക്കണമെന്നും വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ േജാസ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ചെറുകിട തേയില കർഷകർക്ക് സംരക്ഷണം നൽകണം. കമ്പനിക്ക് കരടിപാറയിൽ സ്വന്തമായി ഫാക്ടറി ഉണ്ടെങ്കിലും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കർഷകർക്ക് 40 രൂപ വരെ നൽകിയാണ് ചപ്പ് ശേഖരിക്കുന്നത്. 168 ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.