Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകണ്ണീർവഴികളിലൂടെ

കണ്ണീർവഴികളിലൂടെ രാഹുൽ

text_fields
bookmark_border
കണ്ണീർവഴികളിലൂടെ രാഹുൽ
cancel
camera_alt?????????????? ??????? ??. ???. ????. ??????????? ???????????????? ??.??? ??????????????????

കല്‍പറ്റ: ജില്ലയിലെ പ്രളയബാധിതമേഖലകളിൽ മൂന്നു ദിവസങ്ങളായി നടന്നുവന്ന രാഹുൽ ഗ ാന്ധി എം.പിയുടെ സന്ദര്‍ശനം വൈത്തിരിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ കല്‍പറ്റ ഗവ. റസ് റ്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിനു ശേഷം പൊഴുതന ആറാംമൈലിലും വൈത്തിരി സെൻറ് ക്ലാ രറ്റ് പബ്ലിക് സ്‌കൂളിലുമാണ് രാഹുൽ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയടക്കം പ്രദേശങ്ങളിലെ ദുരിതബാധിതരെ കാണാന്‍ പൊഴുതന ആറാംമൈലില്‍ സജ്ജമാക്കിയ വേദിയിൽ രാവിലെ പത്തരയോടെ അദ്ദേഹം എത്തി. പൊതുജനങ്ങളില്‍നിന്നുള്ള പരാതികളാണ് ആദ്യം കേട്ടത്.

പ്രദേശത്തെ 300ഓളം വീടുകള്‍ക്ക് കെടുതികള്‍ നേരിടേണ്ടിവന്നതും കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ സ്ഥലം ഒലിച്ചുപോയതുമടക്കം പരാതികള്‍ അദ്ദേഹത്തിന് മുന്നിലെത്തി. പുനരധിവാസവും നഷ്ടപരിഹാരവും നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലിന് ശക്തമായ സമ്മർദം ചെലുത്തുമെന്ന് രാഹുൽ പറഞ്ഞു. വൈത്തിരി സെൻറർ ക്ലാരറ്റ് പബ്ലിക് സ്‌കൂളിലായിരുന്നു അടുത്ത സന്ദര്‍ശനം. വൈത്തിരിയിലും പരിസരപ്രദേശങ്ങളിലുമായി പ്രളയക്കെടുതികള്‍ അനുഭവിച്ച നിരവധി പേരാണ് രാഹുലിനെ കാണാൻ സ്‌കൂളിലെത്തിയത്. മഴവെള്ളം കയറി താമസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളവര്‍ മുതല്‍, സര്‍ക്കാര്‍ നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

വൈത്തിരിയിലെ സന്ദര്‍ശനത്തിനു ശേഷം രാഹുൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കാണ് പോയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ.കെ. അബ്രഹാം, റസാഖ് കല്‍പറ്റ, മാണി ഫ്രാന്‍സിസ്, ഹനീഫ, സുനീഷ്, സെയ്ത്, കെ.ജെ. ജോണ്‍, എ.എ. വര്‍ഗീസ്, പി.ടി. വര്‍ഗീസ്, പി.ജെ. കുര്യന്‍, ആൻറണി, രാമചന്ദ്രന്‍, സലീം മേമന, നിസാര്‍ പൊഴുതന, സലീം, നാസര്‍ വൈത്തിരി, രാഘവന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story