Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൺപാത്ര...

മൺപാത്ര വ്യാപാരത്തിൽ അമ്പതാണ്ട് പിന്നിട്ട് മുഹമ്മദലി

text_fields
bookmark_border
മൺപാത്ര വ്യാപാരത്തിൽ അമ്പതാണ്ട് പിന്നിട്ട് മുഹമ്മദലി
cancel
camera_alt???????????? ?????????? ??????? ?????????????

മാനന്തവാടി: നൂറ്റാണ്ടുകളുടെ പെരുമ പറയുന്ന മൺപാത്ര നിർമാണത്തിൽ മുഹമ്മദലിക്ക് അ മ്പതാണ്ട്. കർണാടകയിലെ കുട്ടക്കു സമീപം സിങ്കോണയിലാണ് പാരമ്പര്യ തൊഴിലായി മുഹമ്മദ ലി കച്ചവടം ചെയ്തു വരുന്നത്. ചെറിയ വീട്ടിൽ മുഹമ്മദലിയുടെ കുടുംബം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പു തന്നെ ഈ മേഖലയിൽ സജീവമായിരുന്നു. കാരണവരായ കണ്ണൂർ സ്വദേശി സി.വി. മുഹമ്മദിെൻറ സഹായിയായിരുന്നു അന്ന് മുഹമ്മദലി. മൺപാത്രങ്ങളുടെ വിൽപനയുള്ള കടകൾ ഇപ്പോൾ അപൂർവമാണ്. എന്നാൽ, ആദ്യകാല തൊഴിൽ ഉപേക്ഷിക്കാൻ മുഹമ്മദലി തയാറല്ല.

ദോശ ചട്ടി മുതൽ പുട്ട് പാനി വരെ ഇദ്ദേഹത്തിെൻറ കലവറയിൽ ധാരാളമുണ്ട്. സിങ്കോണ വളവിലെ ഇദ്ദേഹത്തിെൻറ മൺപാത്ര കട വേറിട്ടൊരു കാഴ്ച കൂടിയാണ്. ഇതരജില്ലക്കാരാണ് ഏറെയും മൺപാത്രങ്ങൾ കൊണ്ടുപോകുന്നത്. വിദേശ സഞ്ചാരികളും ചട്ടികൾ കൊണ്ടു പോകുന്നുണ്ട്. ബംഗളൂരു, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും ഭക്ഷണം പാകം ചെയ്യാനുള്ള മൺപാത്രങ്ങൾ കൊണ്ടുപോകാറുെണ്ടന്ന് മുഹമ്മദലി പറയുന്നു. ഗൾഫ് മലയാളികളും ചട്ടികളും കലം, പുട്ട് പാനി, ദോശ ചട്ടി എന്നിവ വാങ്ങാനായി ഇവിടെയെത്തുന്നുണ്ട്. 65കാരനായ മുഹമ്മദലി ഉണ്ടാക്കുന്ന ഭക്ഷണമെല്ലാം മൺചട്ടിയിലാണെന്നതാണ് ഏറെ ശ്രദ്ധേയം. മൺപാത്ര നിർമാണമേഖല പ്രതിസന്ധിയിലാണെങ്കിലും കടപൂട്ടാൻ ഈ വ്യാപാരി ഒരുക്കമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story