Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡോക്ടറെ കണ്ടില്ല,...

ഡോക്ടറെ കണ്ടില്ല, ഇംഗ്ലീഷ് മരുന്ന് കഴിച്ചില്ല; മാണിക്യം മുത്തശ്ശിക്ക് വയസ്സ് 86

text_fields
bookmark_border
ഡോക്ടറെ കണ്ടില്ല, ഇംഗ്ലീഷ് മരുന്ന് കഴിച്ചില്ല; മാണിക്യം മുത്തശ്ശിക്ക് വയസ്സ് 86
cancel
camera_alt?????????? ???????? ????????? ???? ??????????

മേപ്പാടി: പുതുതലമുറക്ക് ഒട്ടും പരിചിതമല്ലാത്ത ജീവിത ചര്യകളിലൂടെ കടന്നുവന്ന ചൂ രൽമല നീലിക്കാപ്പ് സ്വദേശിനി അക്കരപ്പറമ്പിൽ മാണിക്യം മുത്തശ്ശിക്ക് ഇന്ന് 86 വയസ്സുണ്ട്. ഭർത്താവ് ചെറിയക്കനോടൊപ്പം 40 വർഷം മുമ്പ് കൊടുവള്ളി മാനിപുരത്തുനിന്ന് ചുരം കയറി ചൂരൽമലയിലെത്തിയതാണ്. ഭർത്താവിനോടൊപ്പം കൂലിപ്പണിയെടുത്തായിരുന്നു ഉപജീവനം. അത്യാവശ്യം ആയുർവേദത്തിലെ അരിഷ്ടം, എണ്ണ, കുഴമ്പ് എന്നിവയൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ ഓർമവെച്ച ശേഷം ഇംഗ്ലീഷ് മരുന്നുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അലോപ്പതി ഡോക്ടറെ കാണുകയോ ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടക്കേണ്ടിവരുകയോ ഉണ്ടായിട്ടില്ല. ഭർത്താവ് മരിച്ച ശേഷം ഡ്രൈവറായിരുന്ന മകൻ കുമാരനോടൊപ്പമായിരുന്നു താമസം. അഞ്ചു വർഷം മുമ്പ് മകൻ മരിച്ചു. മരുമകൾ പ്രസന്നയും അവരുടെ മകളുമൊന്നിച്ചാണ് ഇപ്പോൾ കഴിയുന്നത്.

പ്രസന്ന 11 വർഷമായി കെ.എസ്.ആർ.ടി.സിയിൽ എം. പാനലിൽ കണ്ടക്ടറായി ജോലി ചെയ്തുവരുന്നു. 86 വയസ്സു കഴിഞ്ഞിട്ടും ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നുമില്ല. മാംസഭക്ഷണ ശീലമില്ല. അധികവും പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. അതും പറമ്പിൽ നട്ടുണ്ടാക്കിയവ. വിറകും മൺപാത്രങ്ങളും ഉപയോഗിച്ചാണ് പാചകം. ചൂരൽമലയിലെത്തിയിട്ട് 40 വർഷത്തിലേറെയായിട്ടും കൊടുവള്ളി മലയാളത്തിന് പോലും ഇന്നും ഒരു മാറ്റവുമില്ല. 20 വർഷം മുമ്പുവരെ വീടിനുള്ളിൽ ഉണ്ടാക്കിയ മൺതിട്ടയിൽ പായ വിരിച്ചായിരുന്നു ഉറക്കം. ഇപ്പോൾ കട്ടിൽ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴും മുള കോണിയുണ്ടാക്കി അതിൽ കയറിനിന്ന് പറമ്പിലെ കുരുമുളകും കാപ്പിയുമൊക്കെ പറിച്ചുണക്കും. പ്ലാവിൽ നിന്ന് തോട്ടി ഉപയോഗിച്ച് ചക്കയിട്ട് തനിയെ ഒരുക്കി തനിക്ക് വേണ്ടതെടുത്ത് സ്വന്തം രീതിയിൽ പാകം ചെയ്ത് കഴിക്കും. കാപ്പിയാണ് കുടിക്കുക. പഞ്ചസാര ഉപയോഗമില്ല. ഇതുതന്നെയാണ് ഡോക്ടർമാരെ കാണേണ്ടി വന്നിട്ടില്ലാത്തതിെൻറ രഹസ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story