Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക്വാറിക്കു വേണ്ടി...

ക്വാറിക്കു വേണ്ടി പഞ്ചായത്ത് റോഡ് കൈയേറി; വഴി നഷ്ടപ്പെട്ട് പ്രദേശവാസികൾ

text_fields
bookmark_border
ക്വാറിക്കു വേണ്ടി പഞ്ചായത്ത് റോഡ് കൈയേറി; വഴി നഷ്ടപ്പെട്ട് പ്രദേശവാസികൾ
cancel
camera_alt?????????????? ???????

വെള്ളമുണ്ട: നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പഞ്ചായത്ത് റോഡ് സ്വകാര്യ ക്വാറ ി ഉടമ കൈയേറിയതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നാരോക്കടവ് ശില ബ്രിക്സ് ആൻ ഡ് ഗ്രാനൈറ്റ്സ് ക്വാറിക്കെതിരെയാണ് പ്രദേശവാസികൾ പരാതി നൽകിയിരിക്കുന്നത്. വെള്ളമ ുണ്ട വില്ലേജിൽ സർവേ നമ്പർ 622/1 A യിൽ റീ. സർ. നമ്പർ 249ൽ പ്രവർത്തിക്കുന്ന ക്വാറി നിയമപ്രകാരം അനുവദിച്ച യഥാർഥ സ്ഥലത്തല്ല പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ജില്ല കലക്ടർക്കും ജിയോളജി വകുപ്പിനും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നാരോക്കടവിൽനിന്നു പെരുങ്കുളത്തേക്ക് പോകുന്ന ചെക്ക്ഡാം റോഡ് പൂർണമായും കൈയേറിയതായി നാട്ടുകാർ പറയുന്നു. 2.2.2019ൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വില്ലേജ് അധികൃതർ നൽകിയ സ്കെച്ചിൽ റി. സ. നമ്പർ 249 ഫീൽഡിൽ സ്ഥലത്തിെൻറ ഇരുവശങ്ങളിലും വെള്ളമുണ്ട പഞ്ചായത്ത് വഴി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ വഴി കൈയേറി നശിപ്പിച്ചതായി പരാതിയിൽ പറയുന്നു. വഴി പൂർണമായും ഖനനം ചെയ്ത് നശിപ്പിച്ചതിനാൽ ഡാമിലേക്ക് പോകാനോ റോഡിലൂടെ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ്. പരസ്യമായ നിയമ ലംഘനത്തിന് അധികൃതരും കൂട്ടുനിൽക്കുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡിൽനിന്നുള്ള 50 മീറ്റർ ദൂരപരിധി ലംഘിച്ചാണ് നിലവിലെ ഖനനം. ഇത് മറച്ചുവെക്കാനാണ് വഴിതന്നെ നശിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു.

ആഴ്ചകൾക്കുമുമ്പ് സമരസമിതിയുടെ നേതൃത്വത്തിൽ ക്വാറി ഉപരോധം അടക്കമുള്ള സമരപരിപാടികളും സംഘടിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ തൊമ്മൻ ഉലഹന്നൻ എന്നയാൾക്ക് 791/64 നമ്പറിൽ പട്ടയം ലഭിച്ച് പിന്നീട് കൈമാറ്റം ചെയ്തതിൽ 0.7801 ഹെക്ടർ സ്ഥലത്തിനാണ് ലീസ് അനുവദിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റീ സർവേ പ്രകാരം 249-0 നമ്പർ ഫീൽഡിലാണ് ഇൗ ഭൂമി കാണുന്നത്. ഇവ തമ്മിൽ വ്യത്യാസമുണ്ടെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. റവന്യൂ ഭൂമിയിൽനിന്ന് ഖനനം നടത്തിയതിനു മുമ്പ് പിഴ അടച്ച അനുഭവം ഉണ്ടായിട്ടും ബാണാസുര മലയടിവാരത്തിലെ ക്വാറികൾക്കെതിരെ ഉയരുന്ന പരാതികൾ അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story