കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ വിഹരിക്കുന്നു
text_fieldsകൽപറ്റ: കൃഷിയിടങ്ങളിൽ ശല്യക്കാരായ കാട്ടുപന്നികളുടെ എണ്ണം പതിന്മടങ്ങ് വർധിക്ക ുമ്പോഴും ഇവയെ വെടിവെച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവ് കർഷകർക്ക് ഒട്ടും ഉപകാര പ്പെടുന്നില്ലെന്ന് ആേക്ഷപം. 2014 നവംബർ 17ന് ഇതുസംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ ിലെ സങ്കീർണ വ്യവസ്ഥകളാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്റ്റേറ്റ് ബോർഡ് ഫോർ വൈൽഡ് ലൈഫ് യോഗത്തിെൻറ നിർദേശം പരിഗണിച്ച് ഇൗ നിയമത്തിൽ കഴിഞ്ഞ ദിവസം ചില തിരുത്തലുകൾ വരുത്തി വനംവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലണമെങ്കിൽ കർഷകർക്കു മുന്നിൽ കഠിന കടമ്പകളാണുള്ളത്.
കാട്ടുപന്നികൾ ഭീതിദമാംവിധം പെരുകിക്കൊണ്ടിരിക്കുകയും വൻതോതിൽ കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യവസ്ഥകളിൽ ഇളവു നൽകിയായിരിക്കും പുതിയ ഉത്തരവ് ഇറക്കുകയെന്ന സൂചനകളിൽ പ്രതീക്ഷയർപ്പിച്ച കർഷകർ നിരാശരാണ്. ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ ഇടങ്ങളും കാട്ടുപന്നികൾ നിറഞ്ഞ അവസ്ഥയിലാണ്. തോട്ടങ്ങളിലും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലും പകൽപോലും സഞ്ചരിക്കാൻ ഭയക്കുന്ന രീതിയിലേക്ക് പന്നികൾ പെരുകിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ടൗണുകളുടെ പ്രാന്തപ്രദേശങ്ങളിൽ വരെ പന്നിശല്യം രൂക്ഷമാണ്. കപ്പ, േചമ്പ്, ചേന, കാച്ചിൽ, കൂവ, മഞ്ഞൾ, ഇഞ്ചി, വാഴ തുടങ്ങി സകല വിളകളും വ്യാപകമായി നശിപ്പിക്കുകയാണിവ. വയനാടിെൻറ തനതു കൃഷികളിലൊന്നായ കിഴങ്ങുവർഗങ്ങൾ ജില്ലയുടെ കൃഷിയിടങ്ങളിൽനിന്ന് ഏറക്കുറെ നിർമാർജനം ചെയ്യെപ്പടാൻ കാരണം കാട്ടുപന്നികളുടെ വിഹാരമാണ്.
കൂട്ടമായെത്തിയാണ് തേറ്റകൊണ്ട് കുത്തിമറിച്ച് കൃഷി നശിപ്പിക്കുന്നത്. വീട്ടുമുറ്റത്തെ കൃഷിവരെ നശിപ്പിക്കുന്നതിനാൽ അടുക്കളകൃഷി പോലും നടത്താനാവുന്നില്ല. ഇവയെ തുരത്താൻ കാര്യമായ ഇടപെടലുണ്ടാവണമെന്ന ആവശ്യത്തിനിടെയാണ് ശല്യക്കാരായവയെ വെടിവെക്കാമെന്ന ഉത്തരവിറങ്ങിയത്. സങ്കീർണ നിർദേശങ്ങളുള്ളതിനാൽ ഇക്കാലയളവിൽ ഒരു പന്നിയെപ്പോലും കൊല്ലാൻ കേരളത്തിൽ കർഷകരാരും തുനിഞ്ഞില്ല. 2002 മുതൽ 2012 വരെ കാലയളവിൽ കേരളത്തിൽ 1458 ഹെക്ടറിലെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചതെന്നാണ് ഒൗദ്യോഗിക കണക്ക്. 2002ൽ കേവലം 12 ഹെക്ടറിലെ കൃഷി നശിപ്പിച്ച സ്ഥാനത്ത് 2010ൽ അത് 390 ഹെക്ടറായി. 2012ന് ശേഷം ഒാരോ വർഷവും ഇൗ കണക്കിൽ വൻ വർധനയാണുള്ളത്. ആളുകളെ ആക്രമിക്കുന്ന കാര്യത്തിലും ഏറെ വർധനയുണ്ടായി. 2002ൽ ഏഴു കാട്ടുപന്നി ആക്രമണം മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2011ൽ അത് 32 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.