Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെടാതെ ബാണാസുര...

കെടാതെ ബാണാസുര മലയിലെ കാട്ടുതീ

text_fields
bookmark_border
കെടാതെ ബാണാസുര മലയിലെ കാട്ടുതീ
cancel
camera_alt?????????? ????????? ??????????. ????????????????? ????????

മാനന്തവാടി: ബാണാസുര മലയിലെ കാട്ടുതീ മൂന്നാം ദിനവും അണഞ്ഞില്ല. വെള്ളിയാഴ്ച ആരംഭിച് ച കാട്ടുതീ ഞായറാഴ്ച ഏറെ വൈകിയും നിയന്ത്രണവിധേയമായിട്ടില്ല. നോർത്ത് വയനാട് വനം ഡി വിഷനിലെ വെള്ളമുണ്ട വാളാരംകുന്ന് മലയില്‍നിന്നു തുടങ്ങിയ തീ സൗത്ത് വയനാട് ഡിവിഷനിലെ കല്‍പറ്റ സെക്ഷനു കീഴിലുള്ള ഭാഗങ്ങളിലാണ് ഞായറാഴ്ച ആളിപ്പടര്‍ന്നത്. കുറ്റിയാംവയല്‍, കാപ്പിക്കളം മലകളുടെ മുകള്‍ ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ മുഴുവന്‍ തീ ആളിക്കത്തുകയായിരുന്നു. ഒരു വിധത്തിലും അണക്കാന്‍ കഴിയാത്തവിധമാണ് തീ പടര്‍ന്നത്. താഴെ ഭാഗത്തുനിന്നു ആരംഭിച്ച് മുകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ തോട്ടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും പടരുന്നത് തടയാനുള്ള നടപടികളാണ് വനംവകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്. കുറ്റിയാംവയല്‍ ഭാഗത്താണ് സ്വകാര്യതോട്ടങ്ങള്‍ക്ക് അതിരിലൂടെ തീകത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സ് യൂനിറ്റും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് തീപടരുന്നത് തടഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ശക്തമായ കാട്ടുതീയാണ് ബാണാസുര മലയിലുണ്ടായത്. ആഞ്ഞുവീശുന്ന കാറ്റാണ് ഭീഷണിയാകുന്നത്. ഇതുമൂലം തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയാണ്.

ഹെക്ടര്‍ കണക്കിന് വനം കത്തിയമര്‍ന്നു
ബാണാസുര മലയിലെ കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാത്തതാണ് പ്രധാന ഭീഷണിയും വെല്ലുവിളിയും. തീ വിഴുങ്ങിയ ബാണാസുരമല പഴയ സ്ഥിതിയിലാകാൻ ഏറെ നാളെടുക്കും. ബാണാസുര മലയിലെ വാളാരംകുന്ന് മേഖലയിലുണ്ടായ കാട്ടുതീ കാപ്പിക്കളം കുറ്റിയാംവയലിലേക്ക് പടര്‍ന്നാണ് ഹെക്ടര്‍കണക്കിന് വനം കത്തിനശിച്ചത്. തീ അണക്കാനുള്ള ഊർജിത ശ്രമത്തിലാണ് വനം വകുപ്പ്.കല്‍പറ്റയില്‍നിന്നു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ ആളിക്കത്തുന്നതിനാല്‍ അവിടേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബാണാസുര സാഗർ അണക്കെട്ടിലേക്ക് വെള്ളമൊഴുകുന്ന നീർച്ചാലുകളെ സംരക്ഷിച്ചിരുന്ന വനമാണ് അഗ്നിക്കിരയായത്. ഇത് ഡാമിലേക്കുള്ള നീരൊഴുക്കിനെ സാരമായി ബാധിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമത്തിന് ഇത് കാരണമായേക്കാം. ദിവസങ്ങളായി ഉയരുന്ന പുകയും അന്തരീക്ഷത്തെ മലിനമാക്കിയിട്ടുണ്ട്. മലയുടെ മറുഭാഗം കോഴിക്കോട് ജില്ലയുടെ പൂഴിത്തോട് പ്രദേശമാണ്. ബാണാസുരയിലെ കാട്ടുതീ പൂഴിത്തോട് പ്രദേശത്തും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ പല ഭാഗത്തും ഒരേസമയം തീ പടരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനസേനാംഗങ്ങളും വിശ്രമമില്ലാതെ ജോലിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story