വടക്കനാട് മേഖലയില്‍ വന്‍ തീപിടിത്തം
text_fieldsസുല്‍ത്താന്‍ ബത്തേരി: വടക്കനാട് വനമേഖലയില്‍ വന്‍ തീപിടിത്തം. ഹെക്ടര്‍ കണക്കിന് വന ം കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച തീപിടിത്തം രാത്രി ഏറെ വൈകിയാണ് നിയ ന്ത്രണവിധേയമാക്കിയത്. വയനാട് വന്യ ജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെടുന്ന താത്തൂർ സെക്ഷനിലെ വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, താവക്കൊല്ലി എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. വന്മരങ്ങളടക്കം തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. 11 മണിയോടെ കല്ലൂര്‍കുന്ന് ഭാഗത്താണ് ആദ്യം തീ കണ്ടത്. തീപടര്‍ന്നതറിഞ്ഞ് ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഉണങ്ങിയ മുളങ്കൂട്ടങ്ങളിലാണ് തീ ആദ്യം പടര്‍ന്നത്.
പിന്നീട് സമീപത്തെ ഉണങ്ങിയ മരങ്ങളിലേക്കും പുല്പ്പടര്പ്പിലേക്കും പടരുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. എത്ര ഹെക്ടര്‍ വനം കത്തിനശിച്ചെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡൻ ഇന്‍ ചാർജ് എ.ഡി.സി.എഫ് രമേശ് ബിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കീര്‍ത്തി, കുറിച്യാട് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് രതീശന്, മുത്തങ്ങ അസി.വൈല്‍ഡ് ലൈഫ് വാര്ഡന് അജയ്ഘോഷ്, ബത്തേരി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ രാഘവന് തുടങ്ങിയവർ നേതൃത്വം നൽകി. അതിനിടെ, മനപ്പൂർവം തീയിട്ടതാണെന്ന സൂചന ലഭിച്ചതിനാൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.