Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആശങ്കയണഞ്ഞു, നഷ്ടങ്ങൾ...

ആശങ്കയണഞ്ഞു, നഷ്ടങ്ങൾ ബാക്കി

text_fields
bookmark_border
ആശങ്കയണഞ്ഞു, നഷ്ടങ്ങൾ ബാക്കി
cancel
camera_alt????????????????? ????????? ?????????????????????? ????????????

കൽപറ്റ: നഗരമധ്യത്തിലെ സിന്ദൂർ ടെക്സ്റ്റൈൽസിൽ ബുധനാഴ്ച രാത്രിയുണ്ടായ അഗ്ന ിബാധ നിയന്ത്രണവിധേയമാക്കിയത് പുലർച്ച അഞ്ചരയോടെ. മുകളിലെ നിലയിൽനിന്ന് തുട ങ്ങിയ അഗ്നിബാധ തൊട്ടുതാഴെയുള്ള നിലയെയും വിഴുങ്ങിയെങ്കിലും താഴത്തെ മൂന്നു നിലക ളിലേക്ക് പടരാതെ കാത്തത് വൻവിപത്തിൽനിന്ന് രക്ഷയായി. ഗോഡൗണായി ഉപയോഗിക്കുന്ന അ ഞ്ചാം നിലയിൽ പിടിച്ച തീ നാലാംനിലയിലേക്കും ൈവകാതെ പടരുകയായിരുന്നു. രാത്രി എട്ടുമ ണിയോടെ തുടങ്ങിയ തീയണക്കാനുള്ള ശ്രമം നീണ്ട ഒമ്പതര മണിക്കൂറിനുശേഷമാണ് ലക്ഷ്യം ക ണ്ടത്. അപ്പോഴേക്ക് തുണിക്കടയുടെ മുകൾനില പൂർണമായും അഗ്നിക്കിരയായിരുന്നു.

ത ൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടർന്നുപിടിക്കാതെ നോക്കലും പ്രധാനമായിരുന്നു. സമീപത്തുള്ള വുഡ്ലാൻഡ്സ് ടൂറിസ്റ്റ് ഹോമിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അടുത്ത ുള്ള കെട്ടിടത്തിെൻറ മുകളിൽനിന്ന് അഞ്ചാംനിലയിലേക്ക് വെള്ളം ചീറ്റിയാണ് തീ നിയന്ത്രിച്ചത്. പുറമേക്ക് തീ അൽപസമയം നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞെങ്കിലും അകത്തെ തുണിക്കെട്ടുകൾക്ക് പിടിച്ച തീ ആളിപ്പടർന്നുകൊണ്ടിരുന്നു. തീയാളിയ മുകളിലത്തെ നിലയിലേക്ക് കുെറസമയം തുടർച്ചയായി ശക്തിയിൽ വെള്ളം ചീറ്റിക്കാനുള്ള ശേഷി ഫയര്‍ഫോഴ്സ് യൂനിറ്റുകൾക്കില്ലാതിരുന്നതും വിനയായി. ഒടുവിൽ കോഴിക്കോട്ടുനിന്നടക്കം കൂടുതൽ യൂനിറ്റുകളെത്തിയശേഷമാണ് സാവകാശത്തിലെങ്കിലും തീയണക്കാൻ കഴിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് കെട്ടിടത്തിൽ നിന്ന് പുക ഉയർന്നത് ആശങ്കക്കിടയാക്കി. ഇതേ തുടർന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.

നഷ്ടം മൂന്നരക്കോടിയോളം
കൽപറ്റ നഗരത്തെ ഞെട്ടിച്ച തീപിടിത്തത്തിൽ സിന്ദൂർ ടെക്സ്റ്റൈൽസ് ഉടമകൾക്കുണ്ടായ നഷ്ടം മൂന്നരക്കോടിയോളം രൂപയെന്ന് പ്രാഥമിക നിഗമനം. മുകളിലെ രണ്ടു നിലകളിലെ തുണിത്തരങ്ങളും ഫർണിച്ചറുകളും നശിച്ചതിനുപുറമെ, കെട്ടിടത്തിെൻറ മുൻ, പിൻ ഭാഗങ്ങളിലടക്കം സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇവ പുനർനിർമിച്ച് കച്ചവടം എത്രയുംപെെട്ടന്ന് പഴയപടി സജീവമാക്കുകയാണ് ലക്ഷ്യമെന്ന് ഉടമ സതീഷ് പറഞ്ഞു. വലിയ അപകടം സംഭവിച്ചിട്ടും ആളപായമില്ലാത്തതിൽ ഏറെ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളികളായത് 13 യൂനിറ്റുകൾ
എട്ടുമണിയോടെ ഫയർഫോഴ്സ് സംഘം തീയണക്കാൻ ശ്രമം തുടങ്ങിയിരുന്നു. കൽപറ്റയിലെ ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവസ്ഥലത്ത് എത്തിച്ചേർന്നതിനു പിന്നാലെ സുൽത്താൻ ബത്തേരി, മാനന്തവാടി സ്റ്റേഷനുകളിൽനിന്ന് യൂനിറ്റുകളെത്തിയെങ്കിലും ആളിക്കത്തിയ തീയണക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിെൻറ വ്യാപ്തി കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽനിന്ന് യൂനിറ്റുകൾ ചുരം കയറിയെത്താൻ നിർദേശം നൽകിയിരുന്നു. ഒടുവിൽ രണ്ടു ജില്ലകളിലെ ഒമ്പത് സ്റ്റേഷനുകളിൽനിന്നായി 13 യൂനിറ്റുകൾ കൈകോർത്തതോടെയാണ് തീയണക്കാനായത്. 150ലധികം അഗ്നിശമന സേന ജീവനക്കാരാണ് തീയണക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായത്. കൽപറ്റ സ്റ്റേഷനിൽ സ്ഥലത്തില്ലാത്ത ഒരു ജീവനക്കാരനൊഴികെ മറ്റെല്ലാവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. തീയണക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ടു ഫയർമാന്മാർക്കും സന്നദ്ധ പ്രവർത്തർക്കും പരിക്കുപറ്റി.

വില്ലനാവുന്ന ‘എ.സി.പി’
ബഹുനില കെട്ടിടങ്ങൾക്ക് തീപിടിക്കുേമ്പാൾ അഗ്നിശമന സേനയുടെ മുമ്പിലുള്ള പുതിയ വെല്ലുവിളിയാണ് കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന അലൂമിനിയം കോംപസൈറ്റ് പാനൽ (എ.സി.പി). ആധുനിക കെട്ടിടങ്ങൾ ഇത്തരം പാനൽ ഉപയോഗിച്ച് മോടിപിടിക്കുന്നത് സാധാരണമാണ്. അഗ്നിയാളുേമ്പാൾ എ.സി.പി ഉരുകിയൊലിക്കും. ആ സാഹചര്യങ്ങളിൽ ഫയർ ഫോഴ്സ് അടക്കമുള്ളവർക്ക് ഏണി ഉപയോഗിച്ച് ഇത്തരം കെട്ടിടങ്ങളുടെ മുകളിൽ കയറാൻ സാധിക്കില്ല. ഇതിനു പുറമെ എ.സി.പി ഷീറ്റ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ വളരെപ്പെെട്ടന്ന് തീപിടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എ.സി.പി ഷീറ്റുകൾ ഒട്ടിച്ച ഭാഗങ്ങളിൽ തീയണക്കാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടതും അതുകൊണ്ടാണ്.

ഒഴുകിയെത്തി ജനക്കൂട്ടം
കൽപറ്റയുടെ വ്യാപാരരംഗത്ത് ഏറക്കാലമായി സജീവസാന്നിധ്യമായ സിന്ദൂർ ടെക്സ്റ്റൈൽസിന് തീപിടിച്ച വാർത്ത അറിഞ്ഞതോടെ രാത്രിയിലും നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. തുണിക്കടയോടു ചേർന്ന ഒഴിഞ്ഞ ഇടങ്ങളിലും തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകൾനിലകളിലും തമ്പടിച്ച ജനക്കൂട്ടത്തിെൻറ വലുപ്പം മണിക്കൂറുകൾ കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. ഗൂഡലായ്കുന്നിലേക്കുള്ള േറാഡിെൻറ ഉയർന്ന ഭാഗത്തുപോലും ജനങ്ങൾ തിങ്ങിനിറഞ്ഞു.
ഫയർഫോഴ്സിെൻറ പ്രവർത്തനത്തിന് വിഘാതമാകുന്ന രീതിയിലും അപകടമുനമ്പിൽ ഒരു ശ്രദ്ധയുമില്ലാതെ എത്തിയും ആൾക്കൂട്ടം ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോൾ പല തവണ പൊലീസിന് കർക്കശമായി പെരുമാറേണ്ടിവന്നു. ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കൽപറ്റ ടൗണിലെ വൈദ്യുതിബന്ധം തീപിടിത്തത്തിനുപിന്നാലെ അധികൃതര്‍ വിച്ഛേദിച്ചിരുന്നു. അർധരാത്രി കഴിഞ്ഞിട്ടും അപകട സ്ഥലത്തേക്ക് ആളുകൾ വന്നുകൊണ്ടിരുന്നു. പുലർച്ചെ തീ ഏറക്കുറെ നിയന്ത്രണവിധേയമായതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story