Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടുവപ്പേടിയിൽ കബനി...

കടുവപ്പേടിയിൽ കബനി തീരപ്രദേശങ്ങൾ

text_fields
bookmark_border
കടുവപ്പേടിയിൽ കബനി തീരപ്രദേശങ്ങൾ
cancel
camera_alt?????????????? 80 ?????????? ??????? ?????? ??????????? ????????? ?????????????

പുൽപള്ളി: കബനി തീരപ്രദേശങ്ങളിൽ കടുവയുടെ സാമീപ്യം ആളുകളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം മരക്കടവിൽ കടുവയിറങ്ങി പശുവിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തോടെ കടു വ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് വ്യക്തമായി. രണ്ടാഴ്ച മുമ്പ് രണ്ടു പശുക്കളെ കടുവ ആക് രമിച്ചിരുന്നു. ഇതിൽ ഒന്നിനെ കൊന്നുതിന്നുകയും ചെയ്തു. പിന്നാലെ മച്ചൂരിൽ കടുവ ഒരാളെ ക ൊലപ്പെടുത്തിയിരുന്നു. ഇതിനിടെ മച്ചൂരിലെ കടുവയെ കർണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇതോടെ കബനിതീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ആശ്വാസമായി. എന്നാലിപ്പോൾ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശത്ത് കടുവയുടെ ആക്രമണം വീണ്ടും ഉണ്ടായേക്കാം എന്ന ഭീതിയിലാണ് ആളുകൾ.

ജനവാസ കേന്ദ്രമാണ് മരക്കടവും പെരിക്കല്ലൂരുമെല്ലാം. തീരമേഖലയെ ആശ്രയിച്ചാണ് ഇവിടത്തെ മിക്ക കുടുംബങ്ങളും കഴിയുന്നത്. പശുക്കളെ മേക്കാൻ വിടുന്നത് കബനി തീരത്തും മറ്റുമായിരുന്നു. കടുവ സാമീപ്യം വീണ്ടും ഉണ്ടായതോടെ ക്ഷീര കർഷകരാണ് ഏറെ വലഞ്ഞിരിക്കുന്നത്. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് കർഷകരുടെ ആവശ്യം. കൂട് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വനംവകുപ്പും ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിന് കാമറ സ്ഥാപിച്ചതിനു പുറമെ, നൈറ്റ് പേട്രാളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

പെരിക്കലൂരിൽ കടുവയെ കണ്ടു
പെരിക്കലൂർ 80 കവലക്കു സമീപം കടുവ എത്തി. പെരിക്കല്ലൂർ പുത്തൻപുര കുഞ്ഞുമോെൻറ ഭാര്യ ബിനു വിറകുപെറുക്കാൻ പോയപ്പോഴാണ് കണ്ടത്.
നാട്ടുകാരും ഫോറസ്റ്റുകാരും തിരച്ചിൽ നടത്തുകയും തീകൂട്ടുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് വൈൽഡ് ലൈഫ് ഫോറസ്റ്റ് ഓഫിസറിൽനിന്ന് അനുമതി കിട്ടിയാൽ മാത്രമേ കൂടു വെക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. കൂട് വെക്കാൻ തയാറായിെല്ലങ്കിൽ നാളെ റോഡ് ഉപരോധം അടക്കം സമര പരിപാടികൾ സ്വീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story