തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന്
text_fieldsകാവുമന്ദം: ഇടതുപക്ഷം ഭരിച്ചിരുന്ന തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം മൂന്നര വർഷത്തി നുശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. വ്യാഴാഴ്ച നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ ്രസിലെ ഷീജ ആൻറണി പ്രസിഡൻറായും മുസ്ലിംലീഗിലെ കെ.വി. സന്തോഷ് വൈസ് പ്രസിഡൻറായും തെര ഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞമാസം പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ സി.പി.എമ്മിലെ റീന സുനില്‍ പുറത്തായതിനെ തുടര്‍ന്നാണ് അധ്യക്ഷസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഷീജ ആൻറണിക്ക് ആറും എൽ.ഡി.എഫ് സ്ഥാനാര്‍ഥി റീന സുനിലിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് -4, മുസ്ലിംലീഗ് -2 അടക്കം യു.ഡി.എഫിന് ആറും സി.പി.എം -4, സി.പി.ഐ -1 അടക്കം എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. തരിയോട് മുത്തങ്ങപറമ്പില്‍ ആൻറണിയുടെ ഭാര്യയാണ് ഷീജ. 2013-15 വര്‍ഷത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ കെ.വി. സന്തോഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
ആദിവാസി വിഭാഗത്തിലെ പണിയ സമുദായാംഗമാണ് സന്തോഷ്. ചെന്നലോട് കൂലോട്ട്കുന്ന് കോളനിയിലെ മണി, ചീരു ദമ്പതികളുടെ മകനാണ്. 24കാരനായ സന്തോഷ് ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയാണ്. ലീഗൽ മെേട്രാളജി വിഭാഗം ഉദ്യോഗസ്ഥരായ സുഷമാൻ, ബിനോയ് എന്നിവർ വരണാധികരികളായി. സംഘർഷസാധ്യത കണക്കിലെടുത്ത് കാവുമന്ദം ടൗണിൽ രാവിലെത്തന്നെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് യു.ഡി.എഫ് കാവുമന്ദം ടൗണിൽ പ്രകടനം നടത്തി. വി.ജെ. ഷിബു, ബഷീർ പുളാട്ട്, സി.ടി. ചാക്കോ, ഷമീം പാറക്കണ്ടി, ആഫിസലി, ജിജോ പൊടിമറ്റം എന്നിവർ നേതൃത്വംനൽകി. 2015ൽ മുന്നണി അടിസ്ഥാനത്തിൽ മത്സരിച്ച് ജയിച്ചശേഷം സ്ഥാനം പങ്കുവെക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിലുണ്ടായ തർക്കത്തെ തുടർന്നാണ് അന്ന് എൽ.ഡി.എഫ് അധികാരത്തിൽ എത്തിയത്. ലീഗ്അംഗം എൽ.ഡി.എഫിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനാർഥികൾക്ക് വോട്ട് നൽകുകയായിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനം ലീഗിന് വിട്ടുനൽകാൻ കഴിയില്ലെന്ന കോൺഗ്രസ് തീരുമാനത്തെ തുടർന്നായിരുന്നു ലീഗ് അന്ന് കളം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.