Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലക്ക് ആശ്വാസമായി...

ജില്ലക്ക് ആശ്വാസമായി കളനാശിനി നിരോധനം

text_fields
bookmark_border
ജില്ലക്ക് ആശ്വാസമായി കളനാശിനി നിരോധനം
cancel

കൽപറ്റ: അർബുദത്തിനും ജനിതക ൈവകല്യങ്ങൾക്കും കാരണമാകുന്ന ൈഗ്ലഫോസേറ്റ് വലിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന വിമർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ നിരോധിച് ച റൗണ്ടപ് കളനാശിനിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് വയന ാട്. രണ്ടുമാസത്തേക്ക് വിൽപന നിരോധിച്ച സർക്കാർ ഇക്കാലയളവിൽ ഇതിെൻറ അപകട സാധ്യ തകളെക്കുറിച്ച് പഠനം നടത്തി റിേപ്പാർട്ട് സമർപ്പിക്കാൻ കാർഷിക സർവകലാശാലയോട് നിർദേശിച്ചിരിക്കുകയാണ്. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

കീടനാശിനി ഉപയോഗത്തിെൻറ അളവ് സംസ്ഥാനത്ത് കുറഞ്ഞുവരുേമ്പാൾ കളനാശിനി ഉപയോഗം ആശങ്കജനകാംവിധം വർധിക്കുകയാണ്. കഴിഞ്ഞ വർഷം 71 ശതമാനം വർധനയാണ് കളനാശിനി ഉപയോഗത്തിൽ ഉണ്ടായിട്ടുള്ളത്. വീടുകൾ തിങ്ങിനിറഞ്ഞ സ്ഥലത്തും ജനസാന്ദ്രതയേറിയ ഇടങ്ങളിലും നിർബാധം ൈഗ്ലഫോസേറ്റ് നിറഞ്ഞ കളനാശിനികൾ തളിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന വിമർശനങ്ങളെ തുടർന്നാണ് ഇവയുടെ വിൽപന ഉടനടി നിർത്തിവെക്കാൻ സംസ്ഥാന കൃഷി ഡയറക്ടർ ഇൗ മാസം രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാർക്ക് പരിശോധന നടത്താൻ കർശന നിർദേശം നൽകണമെന്നും പ്രിൻസിപ്പൽ കൃഷി ഒാഫിസർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. റൗണ്ടപ് അടക്കം ൈഗ്ലഫോസേറ്റ് അടങ്ങിയ എല്ലാ കളനാശിനികളുടെയും വിൽപന നിർത്തിവെക്കാനാണ് ഉത്തരവ്.

മണ്ണിനും മനുഷ്യനും ദോഷകരം
വൻകിട എസ്റ്റേറ്റുകൾ വരെ നിർബാധം കളനാശിനി ഉപയോഗിക്കുന്നത് ജൈവമേഖലക്ക് വൻ ആഘാതം സൃഷ്ടിക്കുന്നതിനൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. വീട്ടുമുറ്റം ചെത്തിമിനുക്കാൻ മടിക്കുന്ന സാധാരണക്കാർ പുല്ല് കരിച്ചുകളയാൻ കളനാശിനികളെ ആശ്രയിക്കുകയാണ്. വാരിക്കോരി തളിക്കുന്ന കളനാശിനികൾ മണ്ണിരയും തുമ്പികളുമടക്കമുള്ളവ ജീവജാലങ്ങളുടെ നാശത്തിന് വഴിയൊരുക്കുകയും പ്രദേശത്തെ ജൈവസന്തുലനത്തെ പ്രതികൂലമായി ബാധിക്കുകയുമാണ്. കളനാശിനി സ്േപ്രചെയ്യുന്ന പ്രദേശത്തെ കുഞ്ഞുങ്ങൾക്കുൾപ്പെടെ ചൊറിച്ചിൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാൻ മടിക്കുകയായിരുന്നു.

ഗ്രാമോക്സോണിനു പകരം റൗണ്ടപ്
റെഡ് ലേബൽ കാറ്റഗറിയിലുള്ള കീടനാശിനികൾ സർക്കാർ 2011ൽ നിരോധിച്ചിരുന്നു. ഇക്കൂട്ടത്തിൽ കളനാശിനികളായ പാരക്വറ്റ്, അനിലോഫോസ്, അട്രാസിൻ, തിയോബെൻകാർബ് എന്നിവയും നിരോധിച്ചിരുന്നു. വയനാട്ടിൽ വ്യാപകമായ ഗ്രാമോക്സോൺ കളനാശിനി അന്ന് നിരോധിച്ചിരുന്നു. എന്നാൽ, അതിനു പകരം അതേ പ്രഹരശേഷിയുള്ള റൗണ്ടപ് അടക്കമുള്ള കളനാശിനികൾ പിന്നീട് മാർക്കറ്റ് കൈയടക്കുകയായിരുന്നു. പല രാജ്യങ്ങളും റൗണ്ടപ് നിരോധിച്ചിട്ടുണ്ട്. ഇൗ മാരക കളനാശിനിയുടെ ദൂഷ്യഫലങ്ങൾ വിദഗ്ധർ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഇന്ത്യയിൽ ഇത് നിരോധിക്കാൻ നടപടിയെടുത്തിരുന്നില്ല. ഫ്രാൻസിൽ കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാസം റൗണ്ടപ് നിരോധിച്ചു. റൗണ്ടപ് കളനാശിനിയിൽനിന്ന് അർബുദ ബാധിതനായയാൾക്ക് കാലിഫോർണിയയിലെ കോടതി രണ്ടാഴ്ച മുമ്പ് 289 ദശലക്ഷം േഡാളർ നഷ്ടപരിഹാരമായി വിധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story