Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2016 7:43 PM IST Updated On
date_range 19 Sept 2016 7:43 PM ISTമഴക്കുറവ് : വയലുകള്‍ വരണ്ടു തുടങ്ങി
text_fieldsbookmark_border
കല്‍പറ്റ: മഴക്കുറവ് ജില്ലയെ വരള്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയോടെ കര്‍ഷകര്‍. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ജില്ലയില്‍ സാധാരണ നല്ല മഴ ലഭിക്കേണ്ടിയിരുന്നത്. ഈ സമയത്താണ് കിണറുകളും തോടുകളും ഉറവയെടുക്കുന്നത്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. പല തോടുകളും നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. കടുത്ത വരള്‍ച്ചയാല്‍ കബനി നദിയടക്കം വറ്റി. ഇടവപ്പാതിയും തിരുവാതിരയും ഞാറ്റുവേലകളും ജില്ലയെ ചതിച്ചു. മഴ പ്രതീക്ഷിച്ച് നെല്‍കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കാലവര്‍ഷത്തില്‍ പകുതിയിലധികം കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ കോടികളുടെ കൃഷിനാശമുണ്ടായിരുന്നു. മറ്റു പഞ്ചായത്തുകളിലും കൃഷികള്‍ വന്‍ നഷ്ടത്തിലായി. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 59 ശതമാനം മഴയുടെ കുറവാണുണ്ടായത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി തുടങ്ങിയ പഞ്ചായത്തുകളില്‍ പേരിനുമാത്രമാണ് മഴ ലഭിച്ചത്. മഴക്കുറവുമൂലം നെല്‍കൃഷിയടക്കം കരിയുന്ന കാഴ്ചകളാണ് എങ്ങും. ജലസേചന സൗകര്യത്തിന്‍െറ അഭാവം കര്‍ഷകരെ കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചില്ളെങ്കില്‍ കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. മഴക്കുറവ് കര്‍ഷക പ്രതീക്ഷകളെയാകെ തകര്‍ക്കുകയാണ്. കാര്‍ഷിക മേഖലക്കുണ്ടാക്കുന്ന തകര്‍ച്ച സാമ്പത്തിക മേഖലയിലേക്കും ബാധിക്കും. മേപ്പാടി, വെങ്ങപ്പള്ളി, വടുവഞ്ചാല്‍ മേഖലകളില്‍ കിണറുകളിലെല്ലാം വെള്ളം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും ടാങ്കര്‍ വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്. തുലാവര്‍ഷംകൂടി ചതിച്ചാല്‍ ഇത്തവണ വെള്ളത്തിന് കടുത്ത ക്ഷാമം നേരിടുമെന്ന് തീര്‍ച്ചയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പോലും പേരിനു മാത്രമാണ് വെള്ളം കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story