Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവണ്ടിപ്പുരയിൽ...

വണ്ടിപ്പുരയിൽ പുൽക്കാടിന് സാമൂഹികവിരുദ്ധർ തീയിട്ടു

text_fields
bookmark_border
വണ്ടിപ്പുരയിൽ പുൽക്കാടിന് സാമൂഹികവിരുദ്ധർ തീയിട്ടു
cancel
camera_alt????????????? ????? ????????????? ????????? ??????? ??????????? ???????????? ???????????? ????????????

വർക്കല: പാളയംകുന്നിന് സമീപം വണ്ടിപ്പുരയിൽ റോഡരികിലെ ഉണങ്ങിയ പുൽക്കാടിന് സാമൂഹികവിരുദ്ധർ തീയിട്ടു. സമീപത്തെ പുരയിടത്തിലേക്കും കൃഷിത്തോട്ടത്തിലേക്കും ആളിപ്പടർന്ന തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സമീപവാസിക്ക് പൊള്ളല േറ്റു. കോവൂർ ശിവാനന്ദത്തിൽ ജീവലാലി (50)നാണ് പൊള്ളലേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വണ്ടിപ്പുര-കോവൂർ റോഡരികിലെ 50 മീറ്ററോളം ദൈർഘ്യത്തിൽ പുൽക്കാടിനാണ് തീ പിടിച്ചത്. അതുവഴിപോയ സാമൂഹികവിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാർ പറയുന്നു. കത്തിപ്പടർന്ന തീ സമീപത്തെ പുരയിടത്തിലേക്ക് വ്യാപിച്ചു. ജീവലാലി​​െൻറ വീടിനോട് ചേർന്ന പുരയിടത്തിലെ തെങ്ങുകളിലേക്കും വാഴത്തോട്ടത്തിലേക്കും തീ പടർന്നു.

വീശിയടിച്ച കാറ്റിൽ പരിസരമാകെ പടർന്നു കത്തിയ തീ വീട്ടിലേക്കും പടരുമെന്ന് ഭയപ്പെട്ടാണ് ജീവലാൽ തീയണക്കാൻ ശ്രമിച്ചത്. മരച്ചില്ലകളും വെള്ളവും കൊണ്ട് തീ കെടുത്താൻ ശ്രമിക്കവെയാണ് ഇദ്ദേഹത്തിന് മുതുകിൽ പൊള്ളലേറ്റത്. നിമിഷനേരം കൊണ്ട് ആളിപ്പടർന്ന തീ പരിസരവാസികളെയും ആശങ്കയിലാക്കി. വർക്കല ഫയർഫോഴ്സ് ഏറെസമയം പണിപ്പെട്ടാണ് തീ കെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക്​ മൂന്നോടെ ഊന്നിൻമൂടിന് സമീപം വയലിലും തീപിടിത്തമുണ്ടായി. പാഴ്ച്ചെടികൾ ഉണങ്ങിക്കരിഞ്ഞു കിടന്ന വയലിലും സാമൂഹികവിരുദ്ധരാണ് തീയിട്ടതെന്ന് പറയപ്പെടുന്നു. ശക്തമായ കാറ്റിൽ ഏക്കർ കണക്കിന് വയൽ അഗ്​നിക്കിരയായി. വയലി​​െൻറ കരകളിലെ വീട്ടുകാരും ഭയപ്പാടിലായി. പരവൂർ ഫയർഫോഴ്സ്​ മറ്റൊരിടത്തായതിനാൽ വർക്കല ഫയർ യൂനിറ്റാണ് തീ കെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story