തലസ്ഥാന വികസനത്തിൽ ഇനി ചൈനീസ് ‘വിപ്ലവം’
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ ചൈനയിലെ ഷെൻസെങ് മാതൃകയിലുള്ള ഒരു വളർച്ചാകേന്ദ്രമ ാക്കാനാണ് ധനമന്ത്രി ടി.എം. തോമസ് െഎസക് സ്വപ്നം കാണുന്നത്. ചൈനയിലെ ആദ്യ പ്രത്യേക സാമ ്പത്തികമേഖലയാണ് ഷെൻസങ്. ചൈനയിലെ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന ഹൈടെക് നഗരമാ ണിപ്പോൾ. ഈ മാതൃകയിലൂടെ തലസ്ഥാനത്തിെൻറ സമഗ്ര വികസനമാണ് ധനമന്ത്രി വിഭാവനം ചെയ്യ ുന്നത്. ബജറ്റ് ചർച്ചക്ക് മറുപടി പറയെവ ജില്ലയെ അവഗണിച്ചെന്ന ആരോപണത്തെ ഖണ്ഡി ച്ച് അദ്ദേഹം നിരത്തിയ കണക്കുകളിലും പദ്ധതികളിലും ഷെൻസെങ് നിക്ഷേപമേഖലയുടെ സ്വാധീനം പ്രകടമായിരുന്നു. റോഡുകളുടെ നവീകരണവും ടൗൺഷിപ്പുകളും വ്യവസായപാർക്കുകളും ശുചിത്വവും ഹരിതവത്കരണവും ഉൾപ്പെടെയുള്ള പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി തിരുവനന്തപുരത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 25,000 േകാടിയുടെ ബൃഹത്വികസന പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. ബജറ്റിൽ 4853 കോടി രൂപയാണ് ചെലവാക്കുന്നത്. അടുത്ത വർഷം 8136 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം ബജറ്റ് ചർച്ചക്ക് മറുപടി പറയവേ അറിയിച്ചു.റിങ് റോഡുകൾ, ഗ്രോത്ത് കോറിഡോർ, മറ്റു നഗരവികസന സ്കീമുകൾ എന്നിങ്ങനെ പദ്ധതികളെ തരംതിരിച്ച് നടപ്പാക്കാനാണ് ഉദ്ദേശ്യം.
സുഗമമായ യാത്രക്ക് റിങ് റോഡ്
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയാണ് പ്രധാന പദ്ധതി. എൻ.എച്ച് 66നെയും നാല് സംസ്ഥാന പാതകളെയും (എസ്.എച്ച് 46, എസ്.എച്ച് 1, എസ്.എച്ച് 47, എസ്.എച്ച് 2), സ്റ്റേറ്റ് ഹൈവേയും ബന്ധിപ്പിക്കും.
79 കിലോമീറ്റർ റോഡും 14 കിലോമീറ്റർ മംഗലപുരം ലിങ്ക് റോഡും.
മൂന്ന് മേജർ ബ്രിഡ്ജുകൾ, 16 മൈനർ ബ്രിഡ്ജുകൾ, അഞ്ച് വയാഡറ്റുകൾ, 90 അണ്ടർ പാസുകളോ ഓവർ പാസുകളോ, ഒമ്പത് ഫ്ലൈഓവറുകൾ, 54 പൈപ്പ് കൾവർട്ടുകൾ, 44 ബോക്സ് കൾവർട്ടുകൾ, കൂടാതെ ബാലരാമപുരത്ത് റോഡ് ഓവർബ്രിഡ്ജ്.
1500 ഏക്കർ ഭൂമി റോഡിന് വേണ്ടി മാത്രം ഏറ്റെടുക്കുന്നത്. മൊത്തം െചലവ് 8136 കോടി രൂപ.
വിശദമായ പദ്ധതി രേഖ തയാറായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിെൻറ ഹൈവേ അതോറിറ്റിയുമായി കൂടിയാലോചന നടക്കുകയാണ്.
തത്ത്വത്തിൽ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഭൂമി സംസ്ഥാനം ഏറ്റെടുക്കുകയും കേന്ദ്രം റോഡ് പണിയുകയുമാണ് ഉദ്ദേശിക്കുന്നത്.
വികസന ഇടനാഴി
ഒൗട്ടർ റിങ് റോഡിന് സമീപത്തായി ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കാനാണ് പരിപാടി. റിങ് റോഡിന് അഞ്ച് കിലോമീറ്റർ ഇരുവശത്തുമായിട്ടാണ് സ്പെഷൽ ഇൻവെസ്റ്റ്മെൻറ് സോണിന് ഭൂമി കണ്ടെത്തുക. വിഴിഞ്ഞത്തോട് അടുത്ത് വിപുലമായ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കും. ഐസർ, സ്പേസ് റിസർച് സെൻറർ എന്നിവയുമായി ബന്ധപ്പെടുത്തി നോളജ് സിറ്റിയും വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാലയും മറ്റ് വ്യവസായ പാർക്കുകളും നടപ്പാക്കും. ഭൂമി ഏറ്റെടുക്കുന്നതിന് ലാൻഡ് പൂളിങ്, ലാൻഡ് ബോണ്ടുകൾ, ലാൻഡ് മോണിറ്റൈസേഷൻ തുടങ്ങിയ നൂനത സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തും.
നഗരവികസന സ്കീമുകൾ
ഗ്രീനിങ് സിറ്റി പദ്ധതി, മ്യൂസിക് ആൻഡ് ആർട്ട് സർക്യൂട്ട്, ഹെറിറ്റേജ് സർക്യൂട്ടുകൾ, സമ്പൂർണ കുടിവെള്ളവും സീവേജും, സാനിറ്റേഷൻ, അണ്ടർഗ്രൗണ്ട് കേബിളിങ്, പാർക്കിങ്, ജലാശയങ്ങളുടെ ശുചീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.