ജീവൻ വേണേൽ വീട്ടിലിരുന്നോ
text_fieldsതിരുവനന്തപുരം: നഗരത്തിലെ അപകടമുനമ്പായി വെള്ളയമ്പലവും പരിസരവും മാറിയിട്ടും നടപടിയെടുക്കാതെ സിറ്റി പൊലീസ്. ഗതാഗത നിയമലംഘനം തടയുന്നതിനും ബോധവത്കരണത്തി നുമായി നിരവധി പദ്ധതികൾ തയാറാക്കിയിട്ടും ജില്ലയിലെ അപകടനിരക്ക് കുറയ്ക്കാൻ പെ ാലീസിന് കഴിഞ്ഞിട്ടില്ല. വെള്ളയമ്പലത്തെയും പരിസരറോഡുകളിലെയും രാത്രി വാഹനങ്ങളുടെ മരണപ്പാച്ചിൽ സംബന്ധിച്ച് നിരവധി പരാതികൾ പൊതുജനങ്ങളും വിവിധ െറസിഡൻസ് അസോസിയേഷനുകളും സിറ്റി പൊലീസ് കമീഷണർക്ക് അടക്കം നൽകിയിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. ഇതോടെ രാത്രി വാഹനങ്ങളുമായി ഇറങ്ങാൻതന്നെ കുടുംബങ്ങൾ മടിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം അതീവ സുരക്ഷമേഖലയായ രാജ്ഭവനിന് മുന്നിൽ രണ്ട് അപകടങ്ങളാണ് നടന്നത്. രണ്ടും അമിതവേഗം മൂലമാണെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് കവടിയാറിൽനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ആഡംബര കാർ അമിതവേഗം മൂലം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തുതന്നെ വീണ്ടും കാർ അപകടത്തിൽപെട്ടു. പിന്നീട് മ്യൂസിയം സ്റ്റേഷനിൽ നിന്നടക്കം കൂടുതൽ പൊലീസ് എത്തിയാണ് വാഹനം നീക്കം ചെയ്ത് ഗതാഗതസംവിധാനം പുനഃസ്ഥാപിച്ചത്. മാസങ്ങൾക്ക് മുമ്പാണ് ഒരു ഔൺലൈൻ ഭക്ഷണവിതരണക്കാരനും ബൈക്ക് യാത്രക്കാരനും വെള്ളയമ്പലം - ശാസ്തമംഗലം ഭാഗത്ത് അപകടത്തിൽ മരിച്ചത്. അമിതവേഗമാണ് മരണകാരണം. രണ്ടു മാസത്തിനിടയിൽ ഏഴുപതോളം ചെറുതും വലതുമായ അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്. അമിതവേഗക്കാരുടെ അശ്രദ്ധമൂലം കാൽനടയാത്രക്കാർക്കും പരിക്കേറ്റ സന്ദർഭങ്ങൾ നിരവധിയാണ്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപെടുന്ന സംഭവങ്ങളും നിരവധിയാണ്.
മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമെൻറ വാഹനമിടിച്ച് മാധ്യമപ്രവർത്തൻ കെ.എം. ബഷീർ മരിച്ചതും മ്യൂസിയം ഭാഗത്തുെവച്ചാണ്. രാത്രി വെള്ളയമ്പലം പരിസരത്ത് രാത്രി പൊലീസ് പട്രോളിങ്ങും വാഹനപരിശോധനയും ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. സാംസ്കാരിക ഇടനാഴിയെന്ന് വിശേഷിപ്പിക്കുന്ന മാനവീയം വീഥിയും മത്സരയോട്ടക്കാരുടെ പ്രിയ ഇടമായി മാറിയിട്ട് അധികനാളായിട്ടില്ല. മ്യൂസിയം പൊലീസിെൻറ കൈയെത്തും ദൂരത്തുള്ള ഇവിടെ രാത്രി സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് പരാതി ഉയർന്നുകഴിഞ്ഞു. പൊലീസുകാരുെടയടക്കം പല പ്രമുഖരുടെയും മക്കളാണ് മത്സരയോട്ടത്തിന് നേതൃത്വം നൽകുന്നത്. മത്സരയോട്ടത്തിൽ വിജയിക്കുന്നവർക്ക് മദ്യവും പണവുമാണ് സമ്മാനമായി നൽകാറെന്നാണ് വിവരം. പലപ്പോഴും ഇത്തരക്കാരെ പിടികൂടാറുണ്ടെങ്കിലും ‘മുകളിൽ’ നിന്ന് വിളിവരുമ്പോൾ വിട്ടയക്കേണ്ടിവരുന്നതായും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.