ചാക്ക മേൽപാലം ഫെബ്രുവരി അവസാനത്തോടെ തുറക്കും
text_fieldsതിരുവനന്തപുരം: ചാക്ക ൈഫ്ലഓവറിെൻറ നിർമാണം 90 ശതമാനം പൂർത്തിയായതായി പൊതുമരാമ ത്ത് മന്ത്രി ജി. സുധാകരൻ. ഫെബ്രുവരി അവസാനത്തോടെ മേൽപാലം പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. മേൽപാലത്തിലൂടെ നാലുവരിയും രണ്ടുവരി സർവിസ് റോഡും ഉൾപ്പെടെ ആറുവരിപ്പാതയാണ് നിർമിച്ചിരിക്കുന്നത്. പാത പൂർണമായി ഗതാഗത സജ്ജമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. കോവളം ഭാഗത്തുനിന്ന് കഴക്കൂട്ടത്തേക്ക് വരുന്ന വാഹനങ്ങൾ രണ്ടുവരിയിലൂടെ മേൽപാലത്തിലൂടെ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്.
കഴക്കൂട്ടത്തുനിന്ന് കോവളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒരാഴ്ചക്കകം കടത്തിവിടാനാകുമെന്നും മന്ത്രി പറഞ്ഞു. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക് കുമാർ, എക്സിക്യൂട്ടിവ് എൻജിനീയർമാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. നിർമാണം പൂർണമായും എൻ.എച്ച്.എ.ഐയാണ് നടത്തുന്നത്. 142 കോടി രൂപയാണ് ചെലവ്. ഇ.പി.സി മാതൃകയിലാണ് പ്രവൃത്തി. ഫെബ്രുവരി അവസാനം പ്രവൃത്തി പൂർത്തിയാകുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും ആലോചിച്ച് ഉദ്ഘാടനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.