Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസദാചാരഗുണ്ട ആക്രമണം;...

സദാചാരഗുണ്ട ആക്രമണം; വീട്ടമ്മയെയും മക്കളെയും മർദിച്ചു

text_fields
bookmark_border
സദാചാരഗുണ്ട ആക്രമണം; വീട്ടമ്മയെയും മക്കളെയും മർദിച്ചു
cancel
camera_alt????????????? ???????????????? ????? ??????? ???????????

കാട്ടാക്കട: സ്‌കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയെയും മക്കളെയും ബൈക്കിലെത്തിയ നാലംഗ സംഘം സദാചാര ഗുണ്ട ചമഞ്ഞ് മർദിച്ചു. മർദനത്തിൽ പരിക്കേറ്റ കുറ്റിച്ചൽ കല്ലറതോട്ടം സ്വദേശിയായ സുനിത(38), മക്കളായ സൂരജ് (20), സൗരവ്(19) എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ പൂവച്ചൽ പുന്നാംകരിക്കത്ത് മുളമൂടാണ് സംഭവം. പേയാട് ബന്ധുവീട്ടിൽ നിന്നും വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ രണ്ട് ബൈക്കുകളിലായി പിന്നാലെയെത്തിയ നാല് പേർ ഇവരെ കൂക്കി വിളിക്കുകയും ആരൊക്കെയാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

മക്കൾ തിരിച്ച് ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം സ്‌കൂട്ടർ തടഞ്ഞ് മൂന്ന് പേരെയും ക്രൂരമായി മർദിക്കുകയിരുന്നു. സൂരജിനും സൗരവിനും സാരമായ പരിക്കുണ്ട്. വീട്ടമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ അക്രമികളിൽ ഒരാൾ ഫോൺ ചെയ്തത് അനുസരിച്ച് വീണ്ടും രണ്ട് പേർ കാറിൽ സ്ഥലത്തെത്തി ഇവരെ പിന്നെയും കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ സംഘടിച്ചെത്തി കാട്ടാക്കട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. കുടുംബത്തിെൻറ പരാതിയനുസരിച്ച് നാല് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കാട്ടാക്കട പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story