വിമാനത്താവളത്തില്‍ 18 ലക്ഷത്തിെൻറ സ്വര്‍ണം പിടികൂടി
text_fieldsശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 18 ലക്ഷം വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമനാത്താവളത്തില്‍ എയർ കസ്റ്റംസ് പിടികൂടി. കന്യാകുമാരി തിരുവിതാംകോട് സ്വദേശി അബ്ദുൽ ഖാദര്‍, വള്ളക്കടവ് സ്വദേശി ആസിഫ് എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിെൻറ എ.ഐ 968ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്ന അബ്ദുൽ ഖാദറിൽനിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്. മൂന്ന് സ്വര്‍ണ ബിസ്കറ്റുകളാക്കി കറുത്ത സെലോടോപ്പില് പൊതിഞ്ഞ് പാൻറിെൻറ പോക്കറ്റിനുളളിലാണ് കടത്താന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ കോളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്െലെന്സിെൻറ യു.എല്‍.161ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്ന ആസിഫ് 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കട്ടിങ് ചെയിനിെൻറ രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ സിമിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ രാമചന്ദ്രന്, മനോജ്, ബാബു, കൃഷണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ വിശാഖ്, മേഘ, അമാന്‍ പ്രബോദ്, ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഒരുമാസത്തിനിടെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികളും ഹഷീഷും സ്വര്‍ണ്ണവും എയര്‍കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 50ലധികം കേസുകളിലായി അഞ്ചു കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.