കാറും ഓട്ടോയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsകല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്ത് കാർ ഓട്ടോയിലിടിച്ച് ഇരു വാഹനങ്ങളും താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു.
കാറിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളായ നാവായിക്കുളം പറകുന്ന് ഭാസ്കരവിലാസത്തിൽ സുരേന്ദ്രൻ പിള്ള (70), ബിന്നി (40), ബിനു (41), വിദ്യാർഥികളായ ശ്രീകുട്ടി (15), ശ്രീകുട്ടൻ (13) എന്നിവരും ഒാട്ടോയിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശികളായ നൗഷാദ് (45), സുരേഷ് (40) എന്നിവർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
ഗൾഫിൽനിന്ന് അവധിക്കെത്തിയ ബിനു വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. കല്ലമ്പലം വ്യാപാര ഭവനു സമീപം കാർ എതിരെ വരുകയായിരുന്ന ഓട്ടോയിലിടിച്ച് നിയന്ത്രണം തെറ്റി പോസ്റ്റും തകർത്ത് പഴയ ദേശീയപാതയിലേക്ക് മറിയുകയായിരുന്നു. ഓട്ടോയും ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞു. തലകീഴായി മറിഞ്ഞ കാർ നാട്ടുകാരും പൊലീസും ചേർന്ന് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആർക്കും ഗുരുതര പരിക്കില്ല. അപകടത്തെത്തുടർന്ന് വൈദ്യുതി പോസ്റ്റും വൈദ്യുതിലൈനും ദേശീയപാതക്ക് കുറുകെ വീണതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.