സഹകരണ ബാങ്കിെൻറ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച ശ്രമം; പ്രതികള്‍ അറസ്റ്റില്‍
text_fieldsആറ്റിങ്ങല്‍: സഹകരണ ബാങ്കിെൻറ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഏലാപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കീഴാറ്റിങ്ങല്‍ റൂറല്‍ സഹകരണ ബാങ്കിൽ കവര്‍ച്ച ശ്രമം നടത്തിയ സംഭവത്തിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. താഴെ ഇളമ്പ അശ്വതി ഭവനില്‍ ടാര്സന് അനി എന്ന് വിളിക്കുന്ന അനില്‍(43), വിഷ്ണുനിവാസില്‍ ചമ്പു എന്ന് വിളിക്കുന്ന വിപിന്‍ലാല്‍ (30), പാറയടി ബിനിതാ ഭവനില്‍ കൊച്ചു എന്ന് വിളിക്കുന്ന വിമല്‍ (28), കൊട്ടിയം ജീസസ് ഭവനില്‍ സിജോണ്‍ (29), കൊട്ടിയം കുന്നുംപുറത്ത് വീട്ടില്‍ നിസാം (31), നിലയ്ക്കാമുക്ക് ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ അനൂപ് (28), സഹോദരന് അരുണ്‍ (21), ഭജനമഠം കീഴാറ്റിങ്ങല്‍ വീട്ടില്‍ ബിനു എന്ന് വിളിക്കുന്ന വിനോദ് (38) എന്നിവരാണ് പിടിയിലായത്. ചാത്തന്നൂരിലെ കോളജ് കുത്തിത്തുറന്ന് 29,000 രൂപ കവര്‍ന്ന സംഘം 17,000 രൂപ ഉപയോഗിച്ച് കോയമ്പത്തൂരില്‍നിന്ന് ഗ്യാസ് കട്ടര്‍ വാങ്ങി.
പരീക്ഷണത്തിനായി കല്ലറയിലെ കട കട്ടര്‍ ഉപയോഗിച്ച് തുറക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഒന്നാം പ്രതി അനില്‍ വെല്‍ഡറായ കൊട്ടിയം സ്വദേശി സിജോണിനെ ബന്ധപ്പെട്ട് ഭജനമഠം സ്വദേശികളായ അരുണ്‍, അനൂപ്, വിനോദ് എന്നിവർക്കൊപ്പം രാത്രി ഏലാപ്പുറം ബാങ്കിന് സമീപത്തെത്തി. ഒന്നാം പ്രതി അനില്‍ കാമറ മറച്ചതിനാല്‍ അനിലിെൻറ ചിത്രം മാത്രമേ പതിഞ്ഞുള്ളൂ. സിജോണ്‍, വിപിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ അറുത്ത് മാറ്റി. ഗ്യാസ് തീര്‍ന്നത് കാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. ഒന്നാം പ്രതി അനില്‍ ഈ സ്ഥാപനത്തില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എട്ടിന് പുലര്‍ച്ച ഒന്നിനാണ് മോഷണശ്രമം നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികളെ തിരിച്ചറിയുകയും രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റൂറല്‍ ഷാഡോ ടീമിെൻറയും സൈബര്‍ വിങ്ങിെൻറയും സഹായത്തോടെ അന്വേഷണം നടത്തിയത്. െപാലീസ് വിവിധ ടീമുകളായി തിരിഞ്ഞ് ഒരേസമയം പ്രതികളെ പിടികൂടുകയായിരുന്നു.
നാലാംപ്രതി അരുണിനെ ഊന്നിന്മൂട് കള്ളുഷാപ്പില്‍ നിന്നും പിടികൂടിയത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യെൻറ നേതൃത്വത്തില്‍ ഷാഡോ ടീം അംഗങ്ങളായ ബിജു, ദിലീപ്, ഫിറോസ് എന്നിവരടങ്ങിയ സംഘം കൊട്ടിയത്തുള്ള പ്രതികളെയും ചിറയിന്‍കീഴ് സി.ഐ എച്ച്.എല്‍. സജീഷ്, കടയ്ക്കാവൂര്‍ സി.ഐ എം. ശ്രീകുമാര്‍, ബിജു, ജ്യോതിഷ്, റിയാസ് എന്നിവരടങ്ങിയ സംഘം ഇളമ്പ ഭാഗത്തുള്ള പ്രതികളെയും ഒരേസമയം പിടികൂടി. 2001ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണ് ടാര്സന് അനി. 2011ല്‍ ആറ്റിങ്ങല്‍ ടി.ബി. ജംഗ്ഷന് സമീപം വാമദേവെൻറ വീട്ടില്‍ നിന്നും 350 കിലോ റബര്‍ ഷീറ്റ് മോഷ്ടിച്ച സംഭവത്തിലും കൊട്ടിയത്ത് നാല് വര്‍ഷം മുമ്പ് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലും ചാത്തന്നൂരില്‍ കോളജില്‍ നിന്നും പണം കവര്‍ന്ന സംഭവത്തിലും ഏലാപ്പുറത്ത് വെച്ച് സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തിലും വെഞ്ഞാറമൂട്ടില്‍ റബര്‍ മോഷണം നടത്തിയ സംഭവത്തിലും ടാര്സന് അനി പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.