ബൈക്ക് പിടിച്ചുെവച്ചശേഷം അർധരാത്രി പൊലീസ് വിരട്ടിയോടിച്ച കൗമാരക്കാരൻ തിരിച്ചെത്തി
text_fieldsതിരുവനന്തപുരം: അർധരാത്രിയിൽ ബൈക്ക് പിടിച്ചുെവച്ചശേഷം പൊലീ സ് വിരട്ടിയോടിച്ച കൗമാരക്കാരൻ തിരിച്ചെത്തി. വലിയതുറയിൽനിന്ന ് കാണാതായ കൗമരക്കാരനാണ് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയത്. പ രശുവയ്ക്കൽ ഹരിജൻകോളനി അഭിലാഷ് ഭവനിൽ നന്ദു എന്നു വിളിക്കുന്ന അക്ഷയ് (18) ആണ് ഞായറാഴ്ച പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതോടെ അക്ഷയ്യെ അന്വേഷിച്ച് കഴിഞ്ഞ 24 മണിക്കൂർ പരക്കം പാഞ്ഞ വലിയതുറ പൊലീസിനും ശ്വാസം നേരെ വീണു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
വൈകീട്ട് വെട്ടുകാടുള്ള അമ്മയുടെ വീട്ടിൽ പോകുകയാണെന്നുപറഞ്ഞിറങ്ങിയ അക്ഷയ്യെ രാത്രി ഒന്നരയോടെ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിന് വലിയതുറ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ബൈക്ക് സ്റ്റേഷനിൽ പിടിച്ചുെവച്ച് രാത്രിയോടെ അക്ഷയ്യെ പറഞ്ഞുവിട്ടു. ബൈക്ക് കസ്റ്റഡിയിലെടുത്ത വിവരം അക്ഷയ്യുടെ പിതാവിനെ ഫോൺ വിളിച്ച് പൊലീസ് അറിയിക്കുകയും ചെയ്തു. എന്നാൽ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ട അക്ഷയ് വീട്ടിലെത്തിയില്ല. കസ്റ്റഡിയിലെടുത്തശേഷം മകനെ കണ്ടിട്ടില്ലെന്ന് കാണിച്ച് ഇന്നലെ പിതാവ് വിനു വലിയതുറ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
ബൈക്കില്ലാതെ സ്റ്റേഷനിൽ നിന്ന് പോകാൻ വിസമതിച്ച അക്ഷയ്യെ അർധരാത്രിയിൽ സ്റ്റേഷനിൽ നിന്ന് പൊലീസ് വിരട്ടിയോട്ടിക്കുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി.ടി.വി കാമറകളിൽ നിന്ന് ശംഖുംമുഖം എ.സി കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ നാടകീയമായി വിനുവിനൊപ്പം ഇയാൾ സ്റ്റേഷനിൽ ഹാജരായത്. കാണാനില്ലെന്ന മാധ്യമവാർത്തകൾ ശ്രദ്ധയിൽെപട്ട നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിൽ കൊച്ചുവേളി ഭാഗത്തുെവച്ച് അക്ഷയ്യെ കണ്ടെത്തുകയായിരുന്നു. ബൈക്ക് ഇല്ലാതെ വീട്ടിൽ ചെന്നാലുള്ള ഭയം മൂലമാണ് മാറിനിന്നതെന്ന് അക്ഷയ് പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.