Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവുനായ്...

തെരുവുനായ് വന്ധ്യംകരണത്തിന്ചിറയിന്‍കീഴിൽ തുടക്കം

text_fields
bookmark_border
തെരുവുനായ് വന്ധ്യംകരണത്തിന്ചിറയിന്‍കീഴിൽ തുടക്കം
cancel
camera_alt?????????????????? ??????????????? ????????????????

ആറ്റിങ്ങല്‍: തെരുവുനായ് വന്ധ്യംകരണ പദ്ധതിക്ക് ചിറയിന്‍കീഴ് മണ്ഡലത്തില്‍ തുടക്ക മായി. കഴിഞ്ഞ ദിവസം കിഴുവിലം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി 95 തെരുവുനായ ്ക്കളെയാണ് സംഘം പിടികൂടിയത്. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന നായ്ക്കളെ റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താലാണ് പിടികൂടിയത്. നാലു പേരടങ്ങുന്ന സംഘമാണ് നായ്ക്കളെ പിടിക്കാന്‍ എത്തിയത്. മൂന്നു മാസം പ്രായമുള്ള പട്ടിക്കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം നായ്ക്കളെ വരെയാണ് ഒരു സ്ഥലത്തുനിന്നുതന്നെ പിടികൂടിയത്. തെരുവുനായ്ക്കള്‍ വലിയതോതില്‍ പെരുകിയിരുെന്നന്ന് ഈ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. പിടികൂടുന്നവയെ പ്രദേശം തിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കും.

വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രകിയനടത്തി നാല് ദിവസത്തെ നിരീക്ഷണത്തിനു ശേഷം പിടിച്ച സ്ഥലത്തുതന്നെ തുറന്നുവിടും. സമീപ പഞ്ചായത്തില്‍ പേവിഷബാധ ഏറ്റ തെരുവുനായ് വഴിയാത്രക്കാരെ കടിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രദേശത്ത് തെരുവു നായ്ക്കളെ പിടികൂടുന്നതിന് പ്രാമുഖ്യം നല്‍കിയത്. മംഗലപുരത്തുനിന്ന് പിടികൂടിയ രണ്ടു തെരുവു നായ്ക്കള്‍ക്ക് പേവിഷ ബാധ ഉള്ളതായി കണ്ടതിനെ തുര്‍ന്ന് മൃഗസംരക്ഷ വകുപ്പിെൻറ അനുവാദത്തോടെ ദയാവധം നടത്തുകയുണ്ടായി. പദ്ധതിപ്രകാരം പിടിക്കുന്ന നായ്ക്കളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് തിരിച്ചു തുറന്നുവിടുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story